ഉപയോക്താവ്:Logosx127/എഴുത്തുകളരി
ഇന്ത്യയിലെ പുരാതനമായ ആരാധനാകേന്ദ്രങ്ങളിൽ ക്രൈസ്തവ ആരാധനാകേന്ദ്രങ്ങളായ പള്ളികളും ഉൾപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും പുരാതന ക്രൈസ്തവ വിഭാഗമായ സുറിയാനി ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ടതാണ് ഇവയിൽ ഭൂരിഭാഗവും. ഇതിനുപുറമെ 16ാം നൂറ്റാണ്ട് മുതൽ ലത്തീൻ കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങളും തങ്ങളുടെ മതപ്രചാരക പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ വിവിധ പള്ളികൾക്ക് സ്ഥാപനം കുറിച്ചിട്ടുണ്ട്.
ക്രി. വ. 1ാം നൂറ്റാണ്ടിൽ കേരളത്തിലെത്തി എന്ന് വിശ്വസിക്കപ്പെടുന്ന തോമാശ്ലീഹായുടെ പൈതൃകം അവകാശപ്പെടുന്നവരാണ് മാർത്തോമ നസ്രാണികൾ എന്നറിയപ്പെടുന്ന സുറിയാനി ക്രിസ്ത്യാനികൾ. തോമാശ്ലീഹായാൽ സ്ഥാപിതമായി എന്ന് അവർ വിശ്വസിക്കുന്ന ഏഴര പള്ളികളാണ് ഇന്ത്യയിലെ ഏറ്റവും പഴയ ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങൾ എന്ന് അവർ കരുതിപ്പോരുന്നു. പേർഷ്യൻ ക്രൈസ്തവ സഭയായ കിഴക്കിന്റെ സഭയുമായി ബന്ധപ്പെട്ടിരുന്ന ഇവർ 16, 17 നൂറ്റാണ്ടുകളിലെ പോർച്ചുഗീസ് ഇടപെടലിനു ശേഷം വിവിധ വിഭാഗങ്ങളായി പിളരുകയും ഇന്ന് വ്യത്യസ്ത സഭാ സമൂഹങ്ങളുടെ ഭാഗമായി നിലകൊള്ളുകയും ചെയ്യുന്നു. 16ാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ പോർച്ചുഗീസുകാരും തോട്ടടുത്ത നൂറ്റാണ്ടിലെത്തിയ കർമ്മലീത്ത സന്യാസനേതാക്കളും ആണ് ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്ക് അടിത്തറ പാകിയത്. 17ാം നൂറ്റാണ്ടിനുശേഷം ഡച്ച്, ബ്രിട്ടീഷ് പ്രൊട്ടസ്റ്റന്റ് മതപ്രചാരകരും ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ചു.
ചരിത്രം[തിരുത്തുക]
ആദ്യകാലം[തിരുത്തുക]
യേശുക്രിസ്തുവിന്റെ 12 ശ്ലീഹന്മാരിൽ ഒരാളായ തോമാശ്ലീഹായാണ് ഇന്ത്യയിൽ ആദ്യമായി ക്രിസ്തുമതം എത്തിച്ചത് എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. ഇദ്ദേഹം സ്ഥാപിച്ചത് എന്ന് പറയപ്പെടുന്ന കൊടുങ്ങല്ലൂർ, പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം, നിരണം, നിലയ്ക്കൽ, കൊല്ലം എന്നീ ഏഴ് പള്ളികളും ഇവയോടൊപ്പം ചേർത്ത് എണ്ണപ്പെടുന്ന മൈലാപ്പൂർ, തിരുവിതാംകോട് മുതലായ പള്ളികളും അവയുടെ പിന്തുടർച്ച അവകാശപ്പെടുന്ന മറ്റു പള്ളികളുമാണ് നസ്രാണി പള്ളികളിൽ ഏറ്റവും പഴയവയായി കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും ഏഴരപള്ളികൾ എന്ന പേരിലുള്ള പള്ളികളുടെ പട്ടികകൾ രേഖപ്പെടുത്തപ്പെടുന്നത് 17ാം നൂറ്റാണ്ട് മുതൽ മാത്രമാണ്. തർസാപ്പള്ളി ശാസനത്തിൽ പരാമർശിക്കപ്പെടുന്ന കൊല്ലത്തെ തർസാ പള്ളിയാണ് ഇന്ത്യയിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട ക്രൈസ്തവ ആരാധനാകേന്ദ്രം. മൈലാപ്പൂരിൽ തോമാശ്ലീഹായുടെ കബറിടം എന്ന പേരിൽ അറിയപ്പെട്ടുവന്ന പള്ളിയെ പറ്റി 12ാം നൂറ്റാണ്ട് മുതൽ വിവരണങ്ങൾ ലഭ്യമാണ്. അക്കാലത്ത് ഇന്ത്യ സന്ദർശിച്ച മാർക്കോപോളോ എന്ന വെനീഷ്യൻ സഞ്ചാരിയാണ് മൈലാപ്പൂരിനോട് താരതമ്യപ്പെടുത്താവുന്ന ഭൂമിശാസ്ത്ര വിവരണങ്ങൾ ഉൾപ്പെടുത്തി ഈ കബറിടത്തെ പറ്റിയുള്ള വിവരണം നൽകുന്നത്. എന്നിരുന്നാലും 14ാം നൂറ്റാണ്ടിലെ അറബ് ചരിത്രകാരനായ അമ്റ് ആണ് മൈലാപ്പൂർ എന്ന സ്ഥലപ്പേര് ഇതുമായി ബന്ധപ്പെട്ട് ആദ്യമായി ഉപയോഗിക്കുന്നത്.
പോർച്ചുഗീസ് ആഗമനം[തിരുത്തുക]
16ാം നൂറ്റാണ്ട് മുതലാണ് മലബാറിലെയും അതിന് പുറത്തുമുള്ള ക്രൈസ്തവ ആവാസ കേന്ദ്രങ്ങളെക്കുറിച്ചും പള്ളികളെക്കുറിച്ചും കൂടുതൽ വിശദമായ വിവരണങ്ങൾ ലഭ്യമായി തുടങ്ങുന്നത്. 1502ൽ മലബാറിലെ നസ്രാണികൾക്ക് വേണ്ടി പേർഷ്യൻ കാതോലിക്കോസ് ഏലിയാ 5ാമൻ അയച്ച മെത്രാപ്പോലീത്താമാർ 1505ൽ എഴുതിയ കത്തിൽ കൊടുങ്ങല്ലൂർ, കൊല്ലം, പാലയൂർ എന്നീ മൂന്ന് സ്ഥലങ്ങളാണ് നസ്രാണികളുടെ ഏറ്റവും പ്രമുഖമായ ആവാസ കേന്ദ്രങ്ങൾ എന്ന രേഖപ്പെടുത്തിയിരിക്കുന്നു. 1498ൽ പോർച്ചുഗീസുകാരുടെ ഇന്ത്യാ പര്യവേഷണത്തെ തുടർന്ന് മലബാറിൽ എത്തിച്ചേർന്ന റോമൻ കത്തോലിക്കാ മതപ്രചാരകരും തുടർന്ന് കടന്നുവന്ന വിവിധ വിഭാഗങ്ങളിൽപ്പെട്ട മറ്റ് യൂറോപ്യൻ ക്രൈസ്തവ മതപ്രചാരകരും ഇന്ത്യയിൽ വിവിധയിടങ്ങളിൽ തങ്ങളുടെ പള്ളികൾ സ്ഥാപിക്കാൻ തുടങ്ങി. ഗോവ, കൊച്ചി, മൈലാപ്പൂർ എന്നിവയായിരുന്നു പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ കേന്ദ്രങ്ങൾ. ഇവിടങ്ങൾ കേന്ദ്രീകരിച്ച് രൂപതകൾക്കും അവർ തുടക്കം കുറിച്ചു.
കൽദായ സഭയും അങ്കമാലി അതിരൂപതയും[തിരുത്തുക]
പേർഷ്യൻസഭയുമായി ബന്ധപ്പെട്ടിരുന്ന മാർത്തോമാ നസ്രാണികളെ കത്തോലിക്കാസഭയിൽ ചേർക്കുന്നതിനും പോർച്ചുഗീസുകാർ പ്രത്യേക ശ്രദ്ധ ചെലുത്തി. ഇതിനിടെ 1552ൽ പേർഷ്യൻ സഭയിൽ ഒരു പിളർപ്പ് ഉണ്ടാവുകയും ഒരു വിഭാഗം മാർപാപ്പയ്ക്ക് വിധേയപ്പെട്ട കൽദായ കത്തോലിക്കാ സഭ ഇതിൽ ഒരു പൗരസ്ത്യ കത്തോലിക്കാ സഭ രൂപീകരിക്കുകയും ചെയ്തു. പരമ്പരാഗത നിലപാട് തുടർന്ന് ഔദ്യോഗിക വിഭാഗവും കൽദായ കത്തോലിക്കാ വിഭാഗവും കേരളത്തിലേക്ക് തങ്ങളുടെ മെത്രാപ്പോലീത്താമാരെ നിയമിച്ച് അയക്കുകയും കേരളത്തിലെ നസ്രാണികളുടെ മേലുള്ള നിയന്ത്രണം നിലനിർത്താൻ ശ്രമിക്കുകയും ചെയ്തു. മാർപാപ്പയും പോർച്ചുഗീസ് രാജാവും തമ്മിൽ ഒപ്പിട്ട പദ്രുവാദോ കരാർ പ്രകാരം തങ്ങളുടെ പ്രേക്ഷിത മേഖലകളിലെ സഭാഭരണത്തിന്റെ കുത്തക അവകാശപ്പെട്ടിരുന്ന പോർച്ചുഗീസ് മതനേതാക്കൾ പേർഷ്യൻ സഭയുടെ കേരളത്തിലെ സ്വാധീനം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. പേർഷ്യൻ സഭയുടെ ഇരുവിഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് അയക്കപ്പെട്ടിരുന്ന മെത്രാന്മാരെ അവർ തടയുകയും തടവിലാക്കുകയും തിരിച്ചയക്കുകയും മറ്റും ചെയ്തു വന്നു. ഈ പശ്ചാത്തലത്തിൽ മാർപാപ്പയുടെ പ്രത്യേക അംഗീകാരത്തോടെ 1565ൽ അങ്കമാലി ആസ്ഥാനമായി ഒരു അതിരൂപത കൽദായ കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസ് അബ്ദീശോ 4ാമൻ സ്ഥാപിച്ചു. പരമ്പരാഗത വിഭാഗത്തിലെ മെത്രാപ്പോലീത്തയായിരുന്ന അബ്രാഹം കൽദായ കത്തോലിക്കാസഭയിൽ ചേരുകയും അദ്ദേഹം അങ്കമാലി മെത്രാപ്പോലീത്തയായി 1597ൽ തന്റെ മരണം വരെ ഭരണം നടത്തുകയും ചെയ്തു.
ഉദയംപേരൂർ സൂനഹദോസും പദ്രുവാദോ ഭരണവും[തിരുത്തുക]
അബ്രാഹം മെത്രാപ്പോലീത്തയുടെ മരണത്തെ തുടർന്ന് അങ്കമാലി അതിരൂപത നിർത്തലാക്കാനും നസ്രാണികളെ പോർച്ചുഗീസ് സഭാ സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവരാനും ഗോവ മെത്രാപ്പോലീത്ത അലക്സിസ് മെനസിസ് നിശ്ചയിച്ചു. 1599ൽ ഉദയംപേരൂരിലെ പള്ളിയിൽ വച്ച് ഈ ലക്ഷ്യത്തോടെ ഒരു സൂനഹദോസ് വിളിച്ചുചേർക്കപ്പെട്ടു. ഉദയംപേരൂർ സൂനഹദോസിനെ തുടർന്ന് അങ്കമാലി അതിരൂപത നിർത്തലാക്കപ്പെടുകയും തലസ്ഥാനത്ത് ഗോവ അതിരൂപതയുടെ സാമന്തരൂപതയായി അങ്കമാലി രൂപത നിലവിൽ വരികയും ചെയ്തു. ഈശോ സഭാ വൈദികനും തൻ്റെ സഹായിയുമായിരുന്ന ഫ്രാൻസിസ്കോ റോസിനെ രൂപതയുടെ ആദ്യ ബിഷപ്പായി മെനസിസ് നിയോഗിച്ചു. 1603ൽ അങ്കമാലി രൂപത പദ്രുവാദോയ്ക്ക് കീഴിൽ അതിരൂപതയായി ഉയർത്തപ്പെട്ടു. ഇത് പിൽക്കാലത്ത് കൊടുങ്ങല്ലൂർ അങ്കമാലി അതിരൂപത എന്നറിയപ്പെട്ടു. അതിരൂപതയുടെ ആസ്ഥാനം അങ്കമാലിയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് മാറ്റിയതിനാൽ ആണ് ഈ പെരുമാറ്റം ഉണ്ടായത്.
കലഹവും പിളർപ്പും[തിരുത്തുക]
കൊടുങ്ങല്ലൂർ അങ്കമാലി പദ്രുവാദോ അതിരൂപത ഭരിച്ച മെത്രാപ്പോലീത്തമാരും നസ്രാണികളുടെ തദ്ദേശീയ നേതാക്കളായ അർക്കദിയാക്കോന്മാരും തമ്മിൽ അധികാര തർക്കം തുടർക്കഥയായി. പോർച്ചുഗീസുകാർ പുലർത്തിയിരുന്ന അതധീശത്വ മനോഭാവവും നസ്രാണികളുടെ സുറിയാനി പാരമ്പര്യത്തോടുള്ള അവജ്ഞയും കലഹം രൂക്ഷമാകുന്നതിന് കാരണമായി. 1653ൽ ഫ്രാൻസിസ്കോ ഗാർസിയ കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയും പറമ്പിൽ തോമാ അർക്കദിയാക്കോനും ആയിരിക്കെ ഈ കലഹം വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയും കൂനൻകുരിശ് സത്യത്തിൽ ചെന്ന് കലാശിക്കുകയും ചെയ്തു. കൂനൻ കുരിശ് സത്യം വഴി പോർച്ചുഗീസ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രരായ പറമ്പിൽ തോമായെ തങ്ങളുടെ മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചു. എന്നാൽ ഇത് കത്തോലിക്കാ സഭ നേതൃത്വമോ മാർപാപ്പയോ അംഗീകരിച്ചില്ല. അവർ തങ്ങളുടെ പ്രതിനിധിയായി ജോസഫ് സെബസ്ത്യാനി എന്ന വൈദികനേയും ഒരു സംഘം കർമ്മലീത്താ സന്യാസികളെയും മലബാറിലേക്ക് അയച്ചു. പറമ്പിൽ തോമായെ തള്ളിപ്പറഞ്ഞ് ഇവരുമായി ഐക്യപ്പെടാൻ തയ്യാറായവർക്ക് മെത്രാനായി പറമ്പിൽ ചാണ്ടിയെ അവരോധിച്ചു. അതേസമയം പറമ്പിൽ തോമാ തന്റെ സ്ഥാനം സ്ഥിരീകരിച്ചു കിട്ടുന്നതിന് മറ്റ് പൗരസ്ത്യ സഭകളുമായി ആശയവിനിമയം ആരംഭിച്ചു. ഇതേത്തുടർന്ന് 1665ൽ പടിഞ്ഞാറൻ സുറിയാനി പാരമ്പര്യത്തിൽപെട്ട സുറിയാനി ഓർത്തഡോക്സ് സഭ യാക്കോബായ സഭയിൽനിന്ന് ഗ്രിഗോറിയോസ് അബ്ദൽ ജലീൽ എന്ന മെത്രാപ്പോലീത്ത മലബാറിൽ എത്തി. പറമ്പിൽ തോമ ഇദ്ദേഹവുമായി ബന്ധം സ്ഥാപിച്ചു. അദ്ദേഹത്തിൻറെ പിൻഗാമികളും സുറിയാനി ഓർത്തഡോക്സ് സഭയുമായുള്ള ബന്ധം നിലനിർത്തി. അങ്ങനെ പറമ്പിൽ തോമയുടെ നേതൃത്വത്തിൽ നിലകൊണ്ട വിഭാഗം പുത്തങ്കൂറ്റുകാർ അഥവാ യാക്കോബായ സുറിയാനിക്കാർ എന്നും പറമ്പിൽ ചാണ്ടിയുടെ നേതൃത്വത്തിൽ നിലകൊണ്ട വിഭാഗം പഴയകൂറ്റുകാർ അഥവാ സുറിയാനി കത്തോലിക്കർ എന്നും ക്രമേണ അറിയപ്പെടാൻ തുടങ്ങി.
മാർത്തോമാ നസ്രാണികളിലെ പിൽക്കാല പിളർപ്പുകൾ[തിരുത്തുക]
ഈ പിളർപ്പിനെ തുടർന്ന് നസ്രാണികളുടെ പള്ളികൾ രണ്ട് വിഭാഗങ്ങളുടെ നിയന്ത്രണത്തിൽ എത്തിച്ചേർന്നു. ആകെ 116 പള്ളികളിൽ 32 എണ്ണം പുത്തങ്കൂർ വിഭാഗത്തിന്റെ നിയന്ത്രണത്തിലും 72 എണ്ണം പഴയകൂർ പക്ഷത്തും ആയി അവശേഷിക്കുന്ന 12 പള്ളികൾ സമ്മിശ്ര നിയന്ത്രണത്തിലും ആയിരുന്നു. പുത്തങ്കൂറ്റുകാർ 18ാം നൂറ്റാണ്ടിന്റെ അവസാന പകുതിമുതൽ തൊഴിയൂർ സഭ, മാർത്തോമാ സഭ, യാക്കോബായ സഭ, ഓർത്തഡോക്‌സ് സഭ, മലങ്കര കത്തോലിക്കാ സഭ എന്നീ വിഭാഗങ്ങളായി പിളർന്നു. പഴയകൂറ്റുകാരുടെ ഇടയിൽ 19ാം നൂറ്റാണ്ടിൽ പിളർപ്പ് ഉണ്ടാവുകയും സിറോ-മലബാർ സഭ, കൽദായ സുറിയാനി സഭ എന്നീ വിഭാഗങ്ങൾ രൂപപ്പെടുകയും ചെയ്തു.
പഴയ പള്ളികളുടെ നിയന്ത്രണം[തിരുത്തുക]
17ാം നൂറ്റാണ്ടിന് മുൻപ് സ്ഥാപിതമായ പള്ളികളിൽ പുത്തങ്കൂർ നിയന്ത്രണത്തിൽ ഉണ്ടായിരുന്നവ പ്രധാനമായും ഓർത്തഡോക്സ്, യാക്കോബായ എന്നീ സഭാവിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ്. ഏതാനും ചിലപള്ളികൾ മാർത്തോമാ സഭയുടെ നിയന്ത്രണത്തിലുമുണ്ട്. ചെങ്ങന്നൂർ പള്ളി ഓർത്തഡോക്‌സ്, മാർത്തോമാ സഭകളുടെ സമ്മിശ്ര നിയന്ത്രണത്തിൽ ആണ്. പഴയകൂർ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന പള്ളികളിൽ എല്ലാം തന്നെ ഇന്ന് സിറോ-മലബാർ സഭയുടെ നിയന്ത്രണത്തിൽ ആണ്. അതേസമയം പുത്തങ്കൂർ, പഴയകൂർ വിഭാഗങ്ങളുടെ സമ്മിശ്ര നിയന്ത്രണത്തിൽ നിലനിന്നിരുന്ന പള്ളികളിൽ ഒട്ടുമിക്കവയും 18ാം നൂറ്റാണ്ടിന്റെ അവസാന പകുതിമുതൽ 19ാം നൂറ്റാണ്ട് വരെയുള്ള കാലയളവിൽ ഇരുവിഭാഗങ്ങൾക്കുമായി വീതം വയ്ക്കപ്പെട്ടു. ഒരു പള്ളി മാത്രം നിലവിലുള്ള സ്ഥലങ്ങളിൽ ഭൂരിഭാഗത്തിലും നറുക്കെടുപ്പിലൂടെ ആണ് പള്ളിയുടെ ഉടമസ്ഥത നിശ്ചയിക്കപ്പെട്ടത്. എന്നാൽ സമ്മിശ്ര നിയന്ത്രണത്തിൽ ഉണ്ടായിരുന്ന കോട്ടയം വലിയപള്ളി, പിറവം പള്ളി എന്നിവ ബ്രിട്ടീഷ് സൈനിക സഹായത്തോടെ പുത്തങ്കൂർ നിയന്ത്രണത്തിൽ എത്തിയവയാണ്.
നസ്രാണി ആവാസകേന്ദ്രങ്ങളുടെ വിവരണങ്ങളും പട്ടികകളും[തിരുത്തുക]
14ാം നൂറ്റാണ്ട് വരെയുള്ള വിവരണങ്ങൾ[തിരുത്തുക]
ഇന്ത്യയിലെ മാർത്തോമാ നസ്രാണികളുടെ ആവാസ കേന്ദ്രങ്ങളിൽ 16ാം നൂറ്റാണ്ടിനു മുൻപ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് കൊല്ലവും മൈലാപ്പൂരും ആണ്. 9ാം തർസ്സാപള്ളി ശാസനത്തിനുശേഷം 12ാം നൂറ്റാണ്ടിൽ മാർക്കോ പോളോയുടെയും 14ാം നൂറ്റാണ്ടിൽ ജൊർദ്ദാനൂസ് കാത്തലാനി, ജിയോവാന്നി മാരിഗ്നെല്ലി തുടങ്ങിയ യൂറോപ്യൻ സഞ്ചാരികളും കൊല്ലത്തെ പൗരസ്ത്യ സുറിയാനി ക്രൈസ്തവ സാന്നിധ്യം രേഖപ്പെടുത്തുന്നുണ്ട്. 1301ൽ മലബാറിൽ രാജ്യ തലസ്ഥാനമായ ശെംഗലയിൽ വെച്ച് എഴുതപ്പെട്ട വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളുടെ ഒരു സുറിയാനി വായനാപുസ്കത്തിൽ ശെംഗലയിലെ കുര്യാക്കോസ് സഹദായുടെ നാമത്തിലുള്ള പള്ളിയെ കുറിച്ച് പരാമർശിക്കുന്നു. ശെംഗല കൊടുങ്ങല്ലൂർ തന്നെയോ അല്ലെങ്കിൽ അതിനു സമീപമുള്ള ഒരു പുരാതന നഗരമോ ആണ് എന്നാണ് പൊതുവേ അനുമാനിക്കപ്പെടുന്നത്. കാലാമിനാ, മഹ്ലൂഫാ എന്നീ പേരുകളിലാണ് തോമാശ്ലീഹായുടെ കബറിടം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തീരദേശ പട്ടണം പുരാതന രേഖകളിൽ അറിയപ്പെടുന്നത്. ഈ സ്ഥലം മൈലാപ്പൂർ എന്ന് ആദ്യമായി കൃത്യമായി രേഖപ്പെടുത്തുന്നത് 14ാം നൂറ്റാണ്ടിൽ അറബ് ചരിത്രകാരനായ അമ്റ് ഇബ്നു മത്തായുടെ സ്തംഭങ്ങളുടെ പുസ്തകം എന്ന കൃതിയിലാണ്.
15, 16 നൂറ്റാണ്ടുകൾ[തിരുത്തുക]
പൗരസ്ത്യ സുറിയാനി മെത്രാന്മാരുടെ കത്ത്[തിരുത്തുക]
മലബാറിലെ നസ്രാണി ആവാസ കേന്ദ്രങ്ങളെ പറ്റി കുറേക്കൂടി വ്യാപകവും വിശദവുമായ വിവരണങ്ങൾ ലഭിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന ദശകം മുതലാണ്. 1490ൽ നസ്രാണികളുടെ അപേക്ഷയെ പരിഗണിച്ച് പേർഷ്യൻ കാതോലിക്കോസ് ശിമയോൻ നാലാമൻ മാർ യോഹന്നാൻ, മാർ തോമാ എന്നീ രണ്ടുപേരെ ബിഷപ്പുമാരായി ഇന്ത്യയിലേക്ക് അയച്ചു. ഇതിനെ തുടർന്ന് 1502ൽ കാതോലിക്കോസ് ഏലിയ അഞ്ചാമൻ മൂന്നു ബിഷപ്പുമാരെ കൂടി ഇന്ത്യയിലേക്ക് അയച്ചു. മാർ യാഹ്ബാലാഹാ, മാർ യാക്കോവ്, മാർ ദനഹാ എന്നിവരായിരുന്നു അവർ. മലബാറിൽ എത്തി സഭാഭരണം ഏറ്റെടുത്തശേഷം മാർ യാഹ്ബാലാഹാ, മാർ തോമാ, മാർ യാക്കോവ്, മാർ ദനഹാ എന്നിവർ കാതോലിക്കോസിനെ അഭിസംബോധന ചെയ്ത് എഴുതി അയച്ച കത്ത് അക്കാലത്തെ കേരളത്തെക്കുറിച്ചും നസ്രാണികളുടെയും വിവരണം നൽകുന്ന സുപ്രധാന രേഖയാണ്. ഇന്ത്യയിലെ നസ്രാണികൾ 30,000ലധികം കുടുംബങ്ങൾ ഉണ്ട് എന്നും അവർ അധിവസിക്കുന്നത് മലബാർ എന്ന പ്രദേശത്ത് ആണെന്നും കൊല്ലം, കൊടുങ്ങല്ലൂർ, പാലയൂർ എന്നിവയാണ് അവരുടെ ഏറ്റവും പ്രമുഖമായ ആവാസകേന്ദ്രങ്ങൾ എന്നും കത്തിൽ പരാമർശിക്കുന്നു. തോമാശ്ലീഹായുടെ കബറിടം മൈലാപ്പൂരിലാണ് സ്ഥിതി ചെയ്യുന്നത് എന്നും ഈ കത്തിൽ പരാമർശം ഉണ്ട്.
16ാം നൂറ്റാണ്ടിലെ പോർച്ചുഗീസ് വിവരണങ്ങൾ[തിരുത്തുക]
16ാം നൂറ്റാണ്ടിൽ മലബാറിൽ എത്തി പ്രവർത്തനം ആരംഭിച്ച പോർച്ചുഗീസ് മിഷനറിമാരിൽ പലരും നസ്രാണികളുടെ പ്രധാന കേന്ദ്രങ്ങളെ കുറിച്ചും പള്ളികളെ കുറിച്ചും തങ്ങളുടെ എഴുത്തുകളിൽ വിവരിക്കുന്നുണ്ട്. കൊച്ചിയിലെ ജസ്യൂട്ട് മതപഠന കേന്ദ്രത്തിന്റെ അധിപനായിരുന്ന ഫ്രാൻസിസ്കോ ദിയൊണൈഷ്യോ 1578ൽ ഒരു വിവരണം ഇതിൽ പ്രധാനപ്പെട്ടതാണ്. 80,000തോളം നസ്രാണികൾ മലബാറിൽ ഉണ്ടെന്നും ഇവർക്ക് 50 ഓളം പ്രമുഖ ആവാസ കേന്ദ്രങ്ങൾ ഉണ്ട് എന്നും ദിയൊണൈഷ്യോ രേഖപ്പെടുത്തുന്നു.
17ാം നൂറ്റാണ്ട്[തിരുത്തുക]
അലക്സിസ് മെനസിസിന്റെ യാത്രാവിവരണം[തിരുത്തുക]
മലബാറിലെ ഉത്രാളികളെക്കുറിച്ചും അവരുടെ ആവാസകേന്ദ്രങ്ങളെയും പള്ളികളെയും കുറിച്ചും വിശദമായ വിവരണം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പോർച്ചുഗീസ് രേഖയാണ് അലക്സിസ് മെനസസിന്റെ ജോർനാദ എന്ന പുസ്തകം. മലബാറിലെ പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയുടെ ഗോവ ആസ്ഥനമായ പദ്രുവാദോ സംവിധാനത്തിന്റെ കീഴിലാക്കി മാറ്റാൻ ഇറങ്ങിത്തിരിച്ച ഗോവാ ആർച്ചുബിഷപ്പ് അലക്സിസ് മെനസിസിന്റെ യാത്രാവിവരണമാണ് ഇത്. തന്റെ ഉദ്യമം പൂർത്തീകരിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട നടപടിയായി 1599ൽ ഉദയംപേരൂർ സൂനഹദോസ് എന്ന സഭാസമ്മേളനം സംഘടിപ്പിച്ച മെനസിസ് ആ സമ്മേളനത്തിന് വേണ്ട പിന്തുണ നേടിയെടുക്കാനും സമ്മേളനത്തിന്റെ തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നതിനും വേണ്ടി മലബാറിൽ ഉടനീളം യാത്ര ചെയ്ത് നസ്രാണി പള്ളികളും ആവാസകേന്ദ്രങ്ങളും സന്ദർശിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട വിവരണങ്ങൾ ക്രോഡീകരിച്ച് മെനസിസിന്റെ അനുയായിയും പോർച്ചുഗീസ് അഗസ്തീനിയൻ സന്യാസിയുമായ അന്റോണിയോ ഗുവേയ തയ്യാറാക്കിയ പുസ്തകമാണ് ജൊർനാദ. ഇതിൽ നസ്രാണികളുടെ പ്രമുഖ പള്ളികളുടെയും ആവാസ കേന്ദ്രങ്ങളുടെയും പേരുകളും അവ സ്ഥിതി ചെയ്യുന്ന നാട്ടുരാജ്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
ഫ്രാൻസിസ്കോ റോസിന്റെ കാലഘട്ടം[തിരുത്തുക]
ഉദയംപേരൂർ സൂനഹദോസിന് ശേഷം സ്ഥാപിതമായ അങ്കമാലി രൂപതയുടെ ആദ്യ ബിഷപ്പായി ചുമതലയേറ്റ പോർച്ചുഗീസ് ജെസ്യൂട്ട് സന്യാസി ആയിരുന്നു ഫ്രാൻസിസ്കോ റോസ്. ഇന്ത്യയിലെ മാർത്തോമാ നസ്രാണി സമൂഹത്തിന്റെ പൂർവ്വകാല ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ച് താൻ അറിഞ്ഞ വിവരങ്ങൾ ക്രോഡീകരിച്ച് റോസ് ഒരു വിശദമായ വിവരണം 1604നോട് അടുത്ത് തയ്യാറാക്കിയിരുന്നു. ഉദയംപേരൂർ സൂനഹദോസിനുശേഷം ഇടപ്പെട്ട നസ്രാണികളുടെ സഭയുടെ മെത്രാപ്പോലീത്തൻ പദവി പുനഃസ്ഥാപിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ റോസ് റോമിലേക്ക് മാർപാപ്പയുടെ അടുക്കലേക്ക് അയച്ച എഴുത്തുകളുടെ ഭാഗമായിരുന്നു ഇതും. 17ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നിലനിന്നിരുന്ന നസ്രാണികളുടെ പള്ളികളെക്കുറിച്ച് തനിക്ക് ലഭിച്ച കേട്ടറിവുകളും അവിടങ്ങളിൽ ചിലയിടത്ത് താൻ നടത്തിയ സന്ദർശനങ്ങളിൽ ലഭിച്ച നേരിട്ടുള്ള അറിവുകളും അവിടങ്ങളിൽ നടന്നു എന്ന് പറയപ്പെട്ട അത്ഭുതങ്ങളുടെ വിവരണങ്ങളും ഇതിൽ അദ്ദേഹം ഉൾപ്പെടുത്തുന്നുണ്ട്. ഈ രേഖ നിലവിൽ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.
റോസിന്റെ ഭരണകാലയളവിൽ മലബാറിലെ നസ്രാണികളുടെ ഇടയിൽ പ്രവർത്തിച്ച ജിയാക്കോമോ ഫെനീച്ചിയോ, ജോൺ മരിയാ കാമ്പോറി തുടങ്ങിയ വൈദികരും തങ്ങളുടേതായ ചില വിവരണങ്ങൾ ചില പള്ളികളെക്കുറിച്ച് ഏഴുതിയിട്ടുണ്ട്.
ജ്യൂസെപ്പെ സെബസ്ത്യാനിയുടെ യാത്രാവിവരണങ്ങൾ[തിരുത്തുക]
1653ലെ കൂനൻ കുരിശ് സത്യത്തിന് ശേഷം മലബാറിലെ കൽദായ സുറിയാനി പാരമ്പര്യത്തിൽപെട്ട മാർത്തോമാ നസ്രാണി സമൂഹത്തിൽ ഉണ്ടായ ഭിന്നത പരിഹരിച്ച് അവർക്ക് കത്തോലിക്കാ സഭയിൽ തുടരുന്നതിന് പോർച്ചുഗീസ് പദ്രുവാദോയിൽ നിന്ന് വേർപെടുത്തി പുതിയ സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ റോമിൽ നിന്ന് മാർപാപ്പ അയച്ച കർമ്മലീത്താ സന്യാസിയായിരുന്നു ജ്യൂസെപ്പെ സെബസ്ത്യാനി. കൂനൻ കുരിശു സത്യത്തിലൂടെ പോർച്ചുഗീസ് പദ്രുവാദോ സംവിധാനത്തിൽ നിന്ന് സ്വതന്ത്രരാവുകയും തങ്ങളുടെ അർക്കദിയാക്കോനായ പറമ്പിൽ തോമായെ ഈ സംഭവത്തെ തുടർന്ന് മെത്രാപ്പോലീത്തയായി പ്രഖ്യാപിക്കുകയും ചെയ്തതാണ് ഈ പുതിയ തീരുമാനത്തിന് കളമൊരുക്കിയത്.
1657ൽ ഈ ഉദ്ദേശലക്ഷ്യത്തോടെ നിയമിക്കപ്പെട്ടതിനുശേഷം സെബസ്ത്യാനി മലബാറിലേക്ക് നടത്തിയ ആദ്യ യാത്രയുടെയും റോമിലേക്ക് തിരിച്ചുപോയ ശേഷം മലബാറിന്റെ അപ്പസ്തോലിക വികാരിയാത്ത് പുതിയ സംവിധാനത്തിന്റെ ബിഷപ്പ് സ്ഥാനം ഏറ്റെടുത്ത് 1661ൽ മരബാറിലെ നടത്തിയ രണ്ടാമത്തെ യാത്രയുടെയും വിവരണങ്ങൾ രണ്ടു പുസ്തകങ്ങളിലായാണ് എഴുതപ്പെട്ടിട്ടുള്ളത്. ഇവയിൽ സെബസ്ത്യാനി നടത്തിയ പ്രവർത്തനങ്ങളോടൊപ്പം അദ്ദേഹം സന്ദർശിച്ച നസ്രാണികേന്ദ്രങ്ങളെ കുറിച്ചും പള്ളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്. ഇവയ്ക്ക് പുറമേയുള്ള നസ്രാണികളുടെ മറ്റു ആവാസ കേന്ദ്രങ്ങളെയും പള്ളികളെയും കൂടി ഉൾപ്പെടുത്തി ഒരു ഭൂപടവും സെബസ്ത്യാനിയുടെ യാത്രാവിവരണത്തിന്റെ അവസാനം ചേർത്തിട്ടുണ്ട്.
സെബസ്ത്യാനിയുടെ യാത്രാവിവരണങ്ങൾക്ക് പുറമേ അദ്ദേഹത്തിൻറെ കാലഘട്ടത്തിലുള്ള ചില വൈദികരുടെ വിവരണങ്ങളും ലഭ്യമാണ്. മാർപാപ്പയുടെ മലബാറിലേക്കുള്ള പ്രതിനിധി എന്ന നിലയിൽ സെബസ്ത്യാനിയുടെ മുൻഗാമി ആയിരുന്ന ഹയസിന്ത്, സെബസ്ത്യാനിയുടെ സഹായി ആയിരുന്ന കർമ്മലീത്താ വൈദികൻ മാത്യു തുടങ്ങിയവരുടെ വിവരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
പതിനാറാം നൂറ്റാണ്ടിലെ നസ്രാണി ക്രൈസ്തവ കേന്ദ്രങ്ങൾ[തിരുത്തുക]
പേര് | പള്ളി | ചിത്രം | സ്ഥാനം | മദ്ധ്യസ്ഥൻ | ചരിത്രം | സഭാബന്ധം | വിവരണങ്ങൾ |
---|---|---|---|---|---|---|---|
അകപ്പറമ്പ് | ![]() |
അകപ്പറമ്പ്, അങ്കമാലി, എറണാകുളം | സാപോർ, അപ്രോത്ത്; ഗെർവാസീസ്, പ്രോത്താസീസ് |
|
യാക്കോബായ; സമ്മിശ്രം |
റോസ്, ഗുവേയ, സെബസ്ത്യാനി, റോളിൻ, ഡൂപെറോൺ, പൗളീനോസ് | |
അങ്കമാലി | വലിയപള്ളി | അങ്കമാലി, എറണാകുളം | ഗീവർഗീസ്; പ്രകാശത്തിന്റെയും ജീവന്റെയും അമ്മയായ മറിയം |
|
സിറോ-മലബാർ; സമ്മിശ്രം |
ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
ചെറിയപള്ളി | അങ്കമാലി, എറണാകുളം | സ്വർഗ്ഗാരോപിതയായ മറിയം (കരയേറ്റമാതാവ്) |
|
യാക്കോബായ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
കിഴക്കേപ്പള്ളി | ![]() |
അങ്കമാലി, എറണാകുളം | റമ്പാൻ ഹോർമിസ്ദ്, ഹോർമിസ് സഹദ |
|
സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
അതിരമ്പുഴ | അതിരമ്പുഴ, കോട്ടയം | കന്യകാമറിയം |
|
സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
അരക്കുഴ | ![]() |
അരക്കുഴ, മൂവാറ്റുപുഴ, എറണാകുളം | കന്യകാമറിയം |
|
സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
അരുവിത്തുറ | ![]() |
അരുവിത്തുറ, ഈരാറ്റുപേട്ട, കോട്ടയം | ഗീവർഗ്ഗീസ് |
|
സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
ആർത്താറ്റ് (ചാട്ടുകുളങ്ങര) | ![]() |
ആർത്താറ്റ്, കുന്നംകുളം, തൃശ്ശൂർ | കന്യകാമറിയം |
|
ഓർത്തഡോക്സ്; യാക്കോബായ; സമ്മിശ്രം |
ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
ആലങ്ങാട് (മാങ്ങാട്) | ![]() |
ആലങ്ങാട്, എറണാകുളം | കന്യകാമറിയം |
|
സിറോ-മലബാർ | റോസ്, ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
ഇലഞ്ഞി (എലഞ്ഞി) |
ഇലഞ്ഞി, കോട്ടയം | പത്രോസ്, പൗലോസ് |
|
സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
ഉദയംപേരൂർ | ![]() |
ഉദയംപേരൂർ, എറണാകുളം | ഗെർവാസീസ്, പ്രോത്താസീസ് സകല വിശുദ്ധർ സാപോർ, അപ്രോത്ത് |
|
സിറോ-മലബാർ | റോസ്, ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
ഏനമ്മാവ് (ഏനമ്മാക്കൽ) | ഏനമ്മാവ്, തൃശ്ശൂർ | കന്യകാമറിയം |
|
സിറോ-മലബാർ | റോസ്, ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
കടമറ്റം | ![]() |
കടമറ്റം, എറണാകുളം | ഗീവർഗീസ് | ഓർത്തഡോക്സ്; യാക്കോബായ |
റോസ്, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
കടമ്പനാട് | ![]() |
കടമ്പനാട്, അടൂർ | തോമാശ്ലീഹ, കന്യകാമറിയം |
|
ഓർത്തഡോക്സ്; യാക്കോബായ |
ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
കടുത്തുരുത്തി | വലിയപള്ളി | ![]() |
കടുത്തുരുത്തി, കോട്ടയം | കന്യകാമറിയം |
|
സിറോ-മലബാർ (ക്നാനായ) | റോസ്, ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് |
താഴത്തുപള്ളി | കടുത്തുരുത്തി, കോട്ടയം | കന്യകാമറിയം |
|
സിറോ-മലബാർ | റോസ്, ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
കണ്ടനാട് | ![]() |
കണ്ടനാട്, എറണാകുളം | കന്യകാമറിയം | ഓർത്തഡോക്സ്; യാക്കോബായ |
റോസ്, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
കല്ലട | കല്ലട, കൊല്ലം | കന്യകാമറിയം |
|
ഓർത്തഡോക്സ്; യാക്കോബായ |
ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
കല്ലൂപ്പാറ | ![]() |
കല്ലൂപ്പാറ | തോമാശ്ലീഹ | ഓർത്തഡോക്‌സ്; യാക്കോബായ |
ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
കാഞ്ഞിരപ്പള്ളി | ![]() |
കാഞ്ഞിരപ്പള്ളി, കോട്ടയം | കന്യകാമറിയം |
|
സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
കാഞ്ഞൂർ | കാഞ്ഞൂർ, എറണാകുളം | കന്യകാമറിയം | സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |||
കായംകുളം | പഴയപള്ളി | കായംകുളം, ആലപ്പുഴ | സാപോർ, അപ്രോത്ത് ഗെർവാസീസ്, പ്രോത്താസീസ് സകല വിശുദ്ധർ |
|
ഓർത്തഡോക്സ്; യാക്കോബായ |
ഗുവേയ, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
പുതിയപള്ളി | കായംകുളം, ആലപ്പുഴ | കന്യകാമറിയം, അന്തോണീസ് |
|
ലത്തീൻ | ഗുവേയ, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
കാർത്തികപ്പള്ളി | ![]() |
കാർത്തികപ്പള്ളി, ആലപ്പുഴ | തോമാശ്ലീഹാ, കന്യകാമറിയം |
|
ഓർത്തഡോക്സ്; യാക്കോബായ |
ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
കുടമാളൂർ | ![]() |
കുടമാളൂർ, കോട്ടയം | കന്യകാമറിയം |
|
സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, ഡൂപെറോൺ | |
കുണ്ടറ | ![]() |
കുണ്ടറ, കൊല്ലം | തോമാശ്ലീഹാ, കന്യകാമറിയം |
|
ഓർത്തഡോക്സ്; യാക്കോബായ |
ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
കുറവിലങ്ങാട് | ![]() |
കുറവിലങ്ങാട്, കോട്ടയം | കന്യകാമറിയം |
|
സിറോ-മലബാർ | റോസ്, ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
കൊരട്ടി | കൊരട്ടി, തൃശ്ശൂർ | കന്യകാമറിയം | സിറോ-മലബാർ | റോസ്, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |||
കൊല്ലം (കുരക്കേണി കൊല്ലം) | തർസാപ്പള്ളി | ![]() |
തങ്കശ്ശേരി, കൊല്ലം | തോമാശ്ലീഹ, കാരുണ്യത്തിന്റെ നാഥയായ കന്യകാമറിയം |
|
ലത്തീൻ | റോസ്, ഗുവേയ, റോളിനി, ഡൂപെറോൺ, പൗളീനോസ് |
കാദീശാപ്പള്ളി | ![]() |
ജൊനകപുരം, കൊല്ലം | സാപോർ, അപ്രോത്ത് ഗെർവാസീസ്, പ്രോത്താസീസ് തോമാശ്ലീഹ കന്യകാമറിയം |
|
ഓർത്തഡോക്സ്; യാക്കോബായ |
റോസ്, ഗുവേയ, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
കോട്ടയം | വലിയപള്ളി | ![]() |
കോട്ടയം | കന്യകാമറിയം |
|
യാക്കോബായ (ക്നാനായ); സമ്മിശ്രം |
റോസ്, |
ചെറിയപള്ളി | ![]() |
കോട്ടയം | കന്യകാമറിയം |
|
ഓർത്തഡോക്സ്; യാക്കോബായ |
റോസ്, | |
കോതനല്ലൂർ | കോതനല്ലൂർ | ഗെർവാസീസ്, പ്രോത്താസീസ് സാപോർ, അപ്രോത്ത് |
|
സിറോ-മലബാർ | റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
കോതമംഗലം | ![]() |
കോതമംഗലം | കന്യകാമറിയം | യാക്കോബായ; സമ്മിശ്രം |
ഗുവേയ, | ||
കോലഞ്ചേരി | കോലഞ്ചേരി, എറണാകുളം | പത്രോസ്, പൗലോസ് | ഓർത്തഡോക്സ്; യാക്കോബായ |
റോസ്, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |||
ചങ്ങനാശേരി | ![]() |
ചങ്ങനാശ്ശേരി, കോട്ടയം | കന്യകാമറിയം | സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
ചമ്പക്കുളം (കല്ലൂർക്കാട്) | ![]() |
ചമ്പക്കുളം, ആലപ്പുഴ | കന്യകാമറിയം |
|
സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
ചുങ്കം | തൊടുപുഴ, ഇടുക്കി | കന്യകാമറിയം |
|
സിറോ-മലബാർ (ക്നാനായ) | റോസ്, ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
ചെങ്ങന്നൂർ | ![]() |
ചെങ്ങന്നൂർ, ആലപ്പുഴ | കന്യകാമറിയം | ഓർത്തഡോക്സ്, മാർത്തോമാ; യാക്കോബായ |
ഗുവേയ, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
ചെമ്പ് | ![]() |
വൈക്കം, കോട്ടയം | തോമാശ്ലീഹ |
|
സിറോ-മലബാർ; സമ്മിശ്രം |
ഗുവേയ, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
ചേപ്പാട് | ![]() |
ചേപ്പാട്, ആലപ്പുഴ | ഗീവർഗ്ഗീസ് |
|
ഓർത്തഡോക്സ്; യാക്കോബായ |
ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
ചേന്ദമംഗലം (വൈപ്പികോട്ട) | ചേന്ദമംഗലം, എറണാകുളം | മാർ സ്ലീവാ |
|
സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
ചൊവ്വര | ചൊവ്വര, എറണാകുളം | കന്യകാമറിയം |
|
സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
ഞാറയ്ക്കൽ | വൈപ്പിൻ, എറണാകുളം | കന്യകാമറിയം |
|
സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
തിരുവിതാംകോട് | ![]() |
തക്കല, കന്യാകുമാരി | കന്യകാമറിയം |
|
ഓർത്തഡോക്സ്; യാക്കോബായ |
ഗുവേയ, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
തുമ്പമൺ | തുമ്പമൺ, പത്തനംതിട്ട | കന്യകാമറിയം | ഓർത്തഡോക്സ്; യാക്കോബായ |
ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |||
തൃപ്പൂണിത്തുറ (നടമ്മേൽ) | ![]() |
തൃപ്പൂണിത്തുറ, എറണാകുളം | കന്യകാമറിയം |
|
യാക്കോബായ; സമ്മിശ്രം |
ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
തേവലക്കര | തേവലക്കര, കൊല്ലം | കന്യകാമറിയം |
|
ഓർത്തഡോക്സ്; യാക്കോബായ |
ഗുവേയ, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
നിരണം | ![]() |
നിരണം, പത്തനംതിട്ട | കന്യകാമറിയം |
|
ഓർത്തഡോക്സ്; യാക്കോബായ |
ഗുവേയ, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
പള്ളിപ്പുറം (തെക്കൻ പള്ളിപ്പുറം) | ![]() |
ചേർത്തല, ആലപ്പുഴ | കന്യകാമറിയം |
|
സിറോ-മലബാർ | ഗുവേയ, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
പള്ളുരുത്തി | പള്ളുരുത്തി, എറണാകുളം | കന്യകാമറിയം | സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |||
വടക്കൻ പറവൂർ (കോട്ടക്കാവ്, പട്ടമന പറവൂർ) | വലിയപള്ളി | ![]() |
വടക്കൻ പറവൂർ, എറണാകുളം | തോമാശ്ലീഹാ; ഗെർവാസീസ്, പ്രോത്താസീസ്; സാപോർ, അപ്രോത്ത് |
|
സിറോ-മലബാർ | റോസ്, ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് |
ചെറിയപള്ളി | ![]() |
വടക്കൻ പറവൂർ, എറണാകുളം | തോമാശ്ലീഹാ |
|
യാക്കോബായ | ഗുവേയ, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
തെക്കൻ പറവൂർ | തെക്കൻ പറവൂർ, എറണാകുളം | സ്നാപക യോഹന്നാൻ |
|
സിറോ-മലബാർ; സമ്മിശ്രം |
ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
പാല | പാല, കോട്ടയം | തോമാശ്ലീഹ |
|
സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
പാലയൂർ (പാലൂർ) | ![]() |
ചാവക്കാട്, തൃശ്ശൂർ | തോമാശ്ലീഹ; കുര്യാക്കോസ് സഹദ |
|
സിറോ-മലബാർ; സമ്മിശ്രം |
ഫെനീച്ചിയോ, റോസ്, ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
പിറവം | ![]() |
പിറവം, എറണാകുളം | കന്യകാമറിയം; മൂന്ന് രാജാക്കന്മാർ |
|
ഓർത്തഡോക്സ്; | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
പുളിങ്കുന്ന് | ![]() |
പുളിങ്കുന്ന്, ആലപ്പുഴ | കന്യകാമറിയം |
|
സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
പുറക്കാട് (ചെമ്പകശ്ശേരി) | പുറക്കാട്, ആലപ്പുഴ | മാർ സ്ലീവാ |
|
സിറോ-മലബാർ | ഗുവേയ, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
മട്ടാഞ്ചേരി | ![]() |
കൊച്ചി, എറണാകുളം | കന്യകാമറിയം | ലത്തീൻ | റോസ്, ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
മലയാറ്റൂർ | മലയാറ്റൂർ, എറണാകുളം | തോമാശ്ലീഹാ |
|
സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
മറ്റം | മറ്റം, തൃശ്ശൂർ | തോമാശ്ലീഹാ; കന്യകാമറിയം |
|
സിറോ-മലബാർ | റോസ്, സെബസ്ത്യാനി, ഗുവേയ, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
മാരാമൺ | ![]() |
മാരാമൺ, പത്തനംതിട്ട | നാമധേയ പ്രതിഷ്ഠ ഇല്ല; കന്യകാമറിയം |
മാർത്തോമ; യാക്കോബായ |
ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
മാവേലിക്കര (പുതിയകാവ്) | മാവേലിക്കര, ആലപ്പുഴ | കന്യകാമറിയം |
|
ഓർത്തഡോക്സ്; യാക്കോബായ |
ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
മുട്ടം | ![]() |
ചേർത്തല, ആലപ്പുഴ | കന്യകാമറിയം | സിറോ-മലബാർ | റോസ്, ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
മുട്ടുച്ചിറ | ![]() |
മുട്ടുച്ചിറ, കോട്ടയം | റൂഹാ ദഖുദിശാ |
|
സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
മുതലക്കോടം | ![]() |
തൊടുപുഴ, ഇടുക്കി | ഗീവർഗ്ഗീസ് | സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
മുളക്കുളം | മുളക്കുളം, എറണാകുളം | യൂഹാനോൻ ഈഹീദോയോ; അലക്സ് |
|
ഓർത്തഡോക്സ്; യാക്കോബായ; സമ്മിശ്രം |
ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
മുളന്തുരുത്തി | ![]() |
മുളന്തരുത്തി, എറണാകുളം | തോമാശ്ലീഹാ; |
|
ഓർത്തഡോക്സ്; യാക്കോബായ |
റോസ്, ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
മൈലാക്കൊമ്പ് | ![]() |
തൊടുപുഴ, ഇടുക്കി | തോമാശ്ലീഹ | സിറോ-മലബാർ | ഗുവേയ, റോളിനി, ഡൂപെറോൺ, പൗളീനോസ് | ||
മൈലാപ്പൂർ | സെന്റ് തോമസ് മൗണ്ട് | ![]() |
പറങ്കിമലൈ, മൈലാപ്പൂർ, ചെന്നൈ | പ്രതീക്ഷകളുടെ നമ്മുടെ നാഥ (കന്യകാമറിയം); തോമാശ്ലീഹാ |
|
ലത്തീൻ | ഗുവേയ |
ലൂസ് പള്ളി | ![]() |
മൈലാപ്പൂർ, ചെന്നൈ | പ്രകാശത്തിന്റെ നമ്മുടെ നാഥ (കന്യകാമറിയം) |
|
ലത്തീൻ | ||
സാന്തോം ബസിലിക്ക | ![]() |
മൈലാപ്പൂർ, ചെന്നൈ | തോമാശ്ലീഹാ |
|
ലത്തീൻ | ||
രാമപുരം (കരത്തനാട്) | ![]() |
രാമപുരം, കോട്ടയം |
|
|
സിറോ-മലബാർ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |
വടകര | വടകര, കൂത്താട്ടുകുളം, എറണാകുളം | സ്നാപക യോഹന്നാൻ | ഓർത്തഡോക്‌സ്; യാക്കോബായ; സമ്മിശ്രം |
ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |||
വെളയനാട് | വിളയനാട്, തൃശ്ശൂർ | കന്യകാമറിയം | സിറോ-മലബാർ | റോസ്, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് | |||
വൈപ്പിൻ | കൊച്ചി, എറണാകുളം | കന്യകാമറിയം |
|
ലത്തീൻ | ഗുവേയ, സെബസ്ത്യാനി, റോളിനി, ഡൂപെറോൺ, പൗളീനോസ് |
പതിനേഴാം നൂറ്റാണ്ട്[തിരുത്തുക]
അവലംബം[തിരുത്തുക]
- ഗുവേയ, അന്റോണിയോ (1606). മേലെക്കണ്ടത്തിൽ, പയസ് (ed.). Jornada of Dom Alexis de Menezes: A Portuguese Account of the Sixteenth Century Malabar (in ഇംഗ്ലീഷ്) (2003 ed.). കൊച്ചി: L. R. C. Publications. pp. 442–446. ISBN 9788188979004.
{{cite book}}
: CS1 maint: numeric names: authors list (link) - സെബസ്ത്യാനി, ജ്യൂസെപ്പെ മറിയ (1666). Prima Speditione All'Indie Orientali (in Italian). Rome: nella stamperia di Filippo Maria Mancini. p. 88. Archived from the original on 2016-08-04.
{{cite book}}
: CS1 maint: numeric names: authors list (link) CS1 maint: unrecognized language (link) - Yeates, Thomas (1818). Indian Church History (in ഇംഗ്ലീഷ്). London: A. Maxwell. p. 134.
- പൗളീനോസ്, ബർത്തലോമിയോ (1794). India Orientalis Christiana'. Typis Salomonianis. p. 267 and map.
{{cite book}}
: CS1 maint: numeric names: authors list (link) - ഡൂപെറോൺ, ആൻക്വെറ്റിൽ എബ്രഹാം ഹൈയസിന്ത് (1771). Zend Avesta (in ഫ്രഞ്ച്). Vol. I. N.M. Tilliard. p. clxxxv.
{{cite book}}
: CS1 maint: numeric names: authors list (link) - റോളിൻ, ജൊഹാന്നസ് ഫാക്കുൻഡോ (1745). Historia ecclesiae malabaricae. Rome: ex typographia Hieronymi Mainardi. p. 427-429.
{{cite book}}
: CS1 maint: numeric names: authors list (link) - Jarric, Pierre du (1615). Thesaurus rerum Indicarum. Sumptibus Petri Henningii. pp. 50–51. ISBN 9781166491291.
- Mingana, Alphonse (1926). The Early Spread of Christianity in India. University Press. p. 471. ISBN 9781617195907.
- MacKenzie, Gordon Thomson (1901). Christianity in Travancore. Travancore Government Press. p. 11. ISBN 9781230341651.
- Ferroli, Domenico (1939). Jesuits in Malabar. Vol. I. pp. 409–410.
- Whitehouse, Thomas (1873). Lingerings of light in a dark land: researches into the Syrian church of Malabar (1873 ed.). William Brown & CO.
*[തിരുത്തുക]
ബസേലിയോസ് ശക്രള്ള 18ാം നൂറ്റാണ്ടിലെ മലബാറിലെ സുറിയാനി ഓർത്തഡോക്സ് മഫ്രിയോനോ
പതിനെട്ടാം നൂറ്റാണ്ടിലെ ഒരു സുറിയാനി ഓർത്തഡോക്സ് പുരോഹിത പ്രമുഖനായിരുന്നു ബസേലിയോസ് ശക്രള്ള അഥവാ ബസേലിയോസ് ശുക്ർ-അല്ലാഹ് ഖസാബ്ജി. സിറിയയിലെ ആലെപ്പോക്കാരനായ ഒരു മഫ്രിയോനോ ആയിരുന്നു ഇദ്ദേഹം. 1751മുതൽ മലബാറിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ് ഇദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന മൂന്നാമത്തെ ദൗത്യസംഘത്തിന്റെ നേതാവായിരുന്നു ഇദ്ദേഹം. 1665 മുതൽ സഭയുമായി സമ്പർക്കത്തിൽ ആയിരുന്ന മാർത്തോമ നസ്രാണികളിലെ പുത്തങ്കൂർ വിഭാഗത്തെ സംഘടനാപരമായും ആരാധനാക്രമപരമായും സഭയുടെ ഭാഗമാക്കി മാറ്റുന്നതിൽ ഈ ദൗത്യസംഘം നിർണായക പങ്കുവഹിച്ചു. ഇന്ത്യയിലെ യാക്കോബായ സഭയിൽ ഇദ്ദേഹത്തെ വിശുദ്ധനായി വണങ്ങി വരുന്നു.
🔶ആലെപ്പോയിലെ ജീവിതം🔶 🔸ബാല്യം🔸
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിന്റെ അവസാനം അലെപ്പോയിൽ സുറിയാനി ഓർത്തഡോക്സുകാരനായ ശെമ്മാശൻ മൂസാ ഖസാബ്ജിയുടെ മകനായി ശുക്ർ-അല്ലാഹ് ജനിച്ചു. പട്ടുതുണിയിൽ വേള്ളിനൂലും സ്വർണ്ണനൂലും തുന്നിച്ചേർത്ത് അലങ്കരിക്കുന്നതിൽ വിദഗ്ദനായിരുന്നു മൂസാ. ആലെപ്പോയിലെ ശിമവൂൻ എന്നയാളുടെ മകനായിരുന്നു ഇദ്ദേഹം. ഈ തൊഴിലിൽ അവരുടെ വീട്ടുകാർ വലിയ മികവ് പുലർത്തിയിരുന്നു. ആലെപ്പോ പട്ടണം അക്കാലത്ത് ഇത്തരം പട്ടുതുണികളുടെ വലിയ വ്യാപാരകേന്ദ്രമായിരുന്നു. കുടുംബപരമായി ഈ തൊഴിൽ ചെയ്തിരുന്നതുകൊണ്ടാണ് 'ഖസാബ്ജി' എന്ന പേര് അവർക്ക് കൈവന്നത്. സുറിയാനി ഓർത്തഡോക്സ് മതവിശ്വാസത്തിലും ആദ്ധ്യാത്മികതയിലും അതീവ തത്പരരായിരുന്നു അവരുടെ കുടുംബം. ശുക്ർ-അല്ലാഹിന്റെ മാതൃപിതാവായ യൂനാനും അദ്ദേഹത്തിന്റെ പിതാവായ ശിമവൂനും വൈദികർ ആയിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് അമ്മാവന്മാർ ശെമ്മാശന്മാരും ആയിരുന്നു. സുറിയാനിയിൽ നല്ല പാണ്ഡിത്യവും അറബിയിൽ പരിചയവും നേടിയെടുക്കാൻ ചെറുപ്പത്തിൽ തന്നെ ശുക്ർ-അല്ലാഹിന് കഴിഞ്ഞു.
🔸സഭാ പ്രവർത്തനം🔸
ചെറുപ്പം മുതലേ സഭാവിഷയങ്ങളിലും മതകാര്യങ്ങളിലും സുറിയാനി ഭാഷയിലും തത്പരനായിരുന്ന ശുക്ർ-അല്ലാഹ് ഒരു ശെമ്മാശനായി പട്ടമേറ്റു. 1728ഓടെ നബ്ക് പട്ടണത്തിലെ 'അബിസീനിയക്കാരൻ മോർ മൂശയുടെ' ദയറയിൽ റമ്പാനായി പ്രവേശിച്ച അദ്ദേഹത്തെ ആലെപ്പോയിലെ മെത്രാപ്പോലീത്തയായ ദിവന്നാസിയോസ് ഗീവർഗ്ഗീസ് തന്റെ സഹായിയായി നിയമിക്കുകയും വൈദികനായി വാഴിക്കുകയും ചെയ്തു. ഇക്കാലയളവിൽ അദ്ദേഹത്തിന് നിരവധി ശിഷ്യന്മാരും ഉണ്ടായിരുന്നു. അറബിയിലും സുറിയാനിയിലും ഏതാനം പുസ്കങ്ങളും ഇതിനിടയിൽ അദ്ദേഹം രചിച്ചു.
1745ൽ ദിവന്നാസ്സിയോസ് ഗീവർഗ്ഗീസ്, ഇഗ്നാത്തിയോസ് ഗീവർഗ്ഗീസ് 3ാമൻ എന്ന പേരിൽ, അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിനേത്തുടർന്ന് അദ്ദേഹം ശുക്ർ-അല്ലാഹിനെ തന്റെ പിൻഗാമിയായി ആലെപ്പോയിലെ മെത്രാപ്പോലീത്ത എന്ന സ്ഥാനത്തേയ്ക്ക് നിയോഗിക്കുകയും മെത്രാനായി അഭിഷേകം ചെയ്യുകയും ചെയ്തു. ആലെപ്പോയിൽ പതിവുണ്ടായിരുന്നതുപോലെ 'ദിവന്നാസിയോസ്' എന്ന മെത്രാപ്പോലീത്തൻ സ്ഥാനപ്പേര് ശുക്ർ-അല്ലാഹ് സ്വീകരിച്ചു. ഇക്കാലഘട്ടത്തിലാണ് ഇന്ത്യയിലേക്കുള്ള പുതിയ ദൗത്യത്തിനായി അദ്ദേഹം നിയുക്തനാകുന്നത്. അതിനാൽ അധികം കാലം ആലെപ്പോയിലെ മെത്രാപ്പോലീത്തയായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
🔶മലബാറിലെ സാഹചര്യം🔶
🔸പുത്തങ്കൂറ്റ് നസ്രാണികൾ🔸
ഇന്ത്യയിലെ മലബാറിലുള്ള മാർത്തോമാ നസ്രാണികൾ അഥവാ സുറിയാനി ക്രിസ്ത്യാനികൾക്ക് കലുഷിതമായ ഒരു കാലഘട്ടമായിരുന്നു 18ാം നൂറ്റാണ്ട്. റോമൻ കത്തോലിക്കാ മിഷനറിമാരുടെ പ്രവർത്തനങ്ങൾ കാരണം നസ്രാണികൾ പതിനേഴാം നൂറ്റാണ്ടിൽ പുത്തങ്കൂർ, പഴയകൂർ എന്നിങ്ങനെ രണ്ടായി ഭിന്നിച്ചു കഴിയുകയായിരുന്നു. മിഷനറിമാരെ പൂർണ്ണമായി എതിർത്ത് കത്തോലിക്കാ ബന്ധം അവസാനിപ്പിച്ച പുത്തങ്കൂറ്റുകാർ അധികം വൈകാതെ സുറിയാനി ഓർത്തഡോക്സ് സഭയുമായി ബന്ധം സ്ഥാപിച്ചു. അവരുടെ നേതൃത്വം കൈയ്യാളിയിരുന്ന തോമാ അർക്കദിയാക്കോന്റെയും തുടർന്നുള്ള അദ്ദേഹത്തിൻറെ കുടുംബക്കാരായ പകലോമറ്റം മെത്രാൻമാരുടെയും മെത്രാൻപട്ടം ക്രമപ്പെടുത്തി ലഭിക്കുന്നതിനാണ് അവർ ഈ ബന്ധത്തിന് ശ്രമിച്ചത്. സാധുവായ മെത്രാൻപട്ടം കിട്ടിയിട്ടില്ല എന്ന ആരോപണം കാരണം നിരവധി ആളുകൾ മറു പക്ഷത്തേക്ക് കൊഴിഞ്ഞു പോയ്‌ക്കൊണ്ടിരുന്നു. 1665 ൽ മലബാറിലെത്തിയ ഗ്രിഗോറിയോസ് അബ്ദൽ ജലീൽ, 1685ൽ എത്തിച്ചേർന്ന ബസേലിയോസ് യൽദോ, യൊവാന്നീസ് ഹിദായത്തല്ല എന്നിവർ സഭയുടെ സ്വാധീനം പുത്തങ്കൂറ്റുകാരുടെ ഇടയിൽ വ്യാപകമാക്കാൻ ഇടവരുത്തി. അതേസമയം പഴയകൂറ്റുകാർ കത്തോലിക്കാ ബന്ധത്തിൽ തുടർന്നെങ്കിലും തങ്ങളുടെമേലുള്ള മിഷനറിമാരുടെ അധീശത്വത്തിൽ അസംതൃപ്തരായിരുന്നു.
🔸പുത്തങ്കൂറ്റുകാർക്കിടയിൽ അന്ത്യോഖ്യൻ സ്വാധീനം🔸
1686ൽ അധികാരമേറ്റ മാർത്തോമാ 4ാമൻ യൊവാന്നീസ് ഹിദായത്തല്ലയുടെ ശിഷ്യനായി. അന്ത്യോഖ്യൻ സുറിയാനി ആരാധനാക്രമവും കൽക്കിദോൻവിരുദ്ധ ദൈവശാസ്ത്രവും പുത്തങ്കൂറ്റുകാർക്കിടയിൽ വേരുറപ്പിച്ചത് ഇക്കാലത്താണ്. 1693ൽ ഹിദായത്തല്ലയുടെ മരണശേഷം തോമാ 4ാമൻ വീണ്ടും പ്രതിസന്ധിയിലായി. പഴയകൂറ്റുകാരുടെ സഭാഭരണം നിയന്ത്രച്ചിരുന്ന പ്രൊപ്പഗാൻഡാ, പദ്രുവാദോ സംവിധാനങ്ങളിലെ മിഷനറിമാർ അദ്ദേഹത്തിന്റെ കീഴിലുള്ള വിശ്വാസികളെക്കൂടി തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരുന്നു. 1705ൽ ഗബ്രിയേൽ എന്ന പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്ത മലബാറിൽ എത്തിച്ചേർന്നതോടുകൂടി മാർത്തോമാ 4ാമന്റെ നില കൂടുതൽ പരുങ്ങലിലായി. ഇതേത്തുടർന്ന് തോമാ 4ാമൻ സഹായം അഭ്യർത്ഥിച്ച് അന്ത്യോഖ്യാ പാത്രിയർക്കീസിന് കത്തുകൾ അയക്കാൻ തുടങ്ങി. എന്നാൽ അദ്ദേഹത്തിന് പാത്രിയർക്കീസ് യഥാർത്ഥത്തിൽ എവിടെയാണ് കഴിയുന്നത് എന്ന് പോലും അറിയില്ലായിരുന്നതിനാൽ അദ്ദേഹം അയച്ചു കൊടുത്ത കത്തുകൾ ഒന്നും തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നതുമില്ല, അദ്ദേഹത്തെ സഹായിക്കാൻ അവിടെനിന്ന് ആരും വന്നതുമില്ല. 1728ൽ തോമാ 4ാനാലാമൻ മരണക്കിടക്കയിൽ ബോധരഹിതനായി കിടക്കുന്ന സമയത്ത് കൂടെയുള്ള വൈദികർ ചേർന്ന് അദ്ദേഹത്തിന്റെ അനന്തരവന്റെ മേൽ കൈവയ്പ്പിച്ച് മാർത്തോമാ 5ാമൻ എന്ന പേരിൽ അടുത്ത മെത്രാനായി പ്രഖ്യാപിച്ചു. താൻ ശരിയായ രീതിയിൽ മെത്രാനായി വാഴിക്കപ്പെട്ടിട്ടില്ല എന്ന ധാരണ തോമാ 5ാമന് തുടക്കംമുതലേ ഉണ്ടായിരുന്നു. ഗബ്രിയേലിനെ അദ്ദേഹം കടുത്ത രീതിയിൽ എതിർത്തിരുന്നു എങ്കിലും 1730ൽ ഗത്യന്തരമില്ലാതെ ഗബ്രിയേലിൽ നിന്ന് പട്ടമേൽക്കാൻ കോട്ടയത്തേക്ക് അദ്ദേഹം പോയി. എന്നാൽ അവിടെ എത്തുന്നതിനകം ഗബ്രിയേൽ മരണപ്പെട്ടുകഴിഞ്ഞിരുന്നതിനാൽ ആ ശ്രമവും പരാജയപ്പെട്ടു. സാധുവായ മെത്രാൻ പട്ടം ലഭിക്കാത്തത് തോമാ 5ാമന്റെ നില നാൾക്കുനാൾ ദുർബലമാക്കി. കത്തോലിക്കാ മിഷനറിമാർ അദ്ദേഹത്തിനെതിരായി പ്രചരണങ്ങൾ കൂടുതൽ കൂടുതൽ ശക്തമാക്കി.
🔸ഇവാനിയോസ് യൂഹാനോൻ അർഖുജ്യാന്യി🔸
ഈ സാഹചര്യത്തിൽ 1737ൽ തോമാ 5ാമൻ മിഷനറിമാർക്കെതിരെ ഡച്ച് അധികാരികൾക്ക് പരാതിയും അപേക്ഷയും ചേർന്ന രണ്ട് കത്തുകൾ അയച്ചു. തൻ്റെ അസാധുവായ പട്ടം ക്രമപ്പെടുത്തി കിട്ടിയിട്ടില്ല എങ്കിൽ ഇതുകൊണ്ടൊന്നും തൻറെ നിലയിൽ പുരോഗതി ഉണ്ടാവില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം 1746ൽ അന്ത്യോഖ്യാ പാത്രിയർക്കീസ് ഗീവർഗ്ഗീസ് 3ാമന് ഒരു കത്തെഴുതി അയച്ചു. തൊട്ടടുത്ത വർഷം സുറിയാനി ഓർത്തഡോക്സുകാരനായ ഒരു മെത്രാൻ മലബാറിലെത്തി. അമീദുകാരനായ മാർ ഇവാനിയോസ് യൂഹാനോൻ ഇബ്ൻ അൽ-അർഖുജ്യാന്യി ആയിരുന്നു ഈ മെത്രാൻ. കൊച്ചി നിവാസിയായ ഒരു യഹൂദനാണ് അദ്ദേഹത്തെ മലബാറിൽ എത്തിച്ചത്. മലബാറിലെ സഭയുടെ ഭരണച്ചുമതല ഇവാനിയോസിനെ പാത്രിയാർക്കീസ് ഭരമേൽപ്പിച്ചു. മലബാറിലെത്തിയ ഉടനെ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചത് പുത്തങ്കൂർ വിഭാഗത്തെ സുറിയാനി ഓർത്തഡോക്സ് രീതികളോട് സമരസപ്പെടുത്താനാണ്. അതിനുവേണ്ടി അവരുടെ ഇടയിൽ വ്യാപകമായിരുന്ന പൗരസ്ത്യ സുറിയാനി, ലത്തീൻ സ്വാധീനങ്ങളെ ഇല്ലായ്മ ചെയ്യാൻ അദ്ദേഹം ശ്രമിച്ചു. പള്ളികളിലെ ശില്പങ്ങളും ക്രൂശിതരൂപങ്ങളും തകർത്തുകളയുക, വിവാഹിതരായ വൈദികരെ നിയമിക്കുക എന്നിവ മുമ്പ് വന്ന യൊവാന്നീസ് ഹിദായത്തല്ലയെപ്പോലെ അദ്ദേഹവും തുടർന്നു. ഇവയെല്ലാം ഇവാനിയോസിന് എതിരായി തദ്ദേശീയരുടെ ഇടയിൽ കടുത്ത അമർഷം വളർന്നുവരുന്നതിന് കാരണമായി. അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തനങ്ങളെ തോമാ 5ാമനും എതിർത്തിരുന്നു. 1748ൽ ഇവാനിയോസിനെതിരെ പരാതിയുമായി തോമാ ഡച്ച് അധികാരികളെ സമീപിച്ചു. എന്നാൽ കത്തോലിക്കാ മിഷനറിമാരുടെ പ്രവർത്തനം തടയാൻ ഇവാനിയോസിന്റെ സാന്നിധ്യം ആവശ്യമാണ് എന്ന് വിലയിരുത്തിയ ഡച്ചുകാർ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ തയ്യാറായില്ല. തോമാ 5ാമന്റെയും അനുയായികളുടെയും എതിർപ്പ് അവഗണിച്ച് ഇവാനിയോസ് തന്റെ പ്രവർത്തനം തുടർന്നു. മുളന്തുരുത്തിയിൽ വെച്ച് കാട്ടുമാങ്ങാട്ട് കുടുംബക്കാരെ തന്റെ അനുയായികളാക്കി. സിറിയയിൽ നിന്ന് വന്ന് മലബാറിൽ പ്രവർത്തിച്ച മാർ അന്ത്രയോസിന്റെ കുടുംബപരമ്പരയിൽ ഉൾപ്പെട്ടവരായിരുന്നു കാട്ടുമാങ്ങാട്ട് കുടുംബക്കാർ.
ഇവാനിയോസിന് എതിരായി കത്തോലിക്കാ മിഷനറിമാരും തോമാ 5ാമനും ഒരുപോലെ പരാതികൾ ഉണ്ടായിരുന്നു. വലിയ വിഭാഗം നസ്രാണികളുടെ ഇടയിലും അദ്ദേഹത്തിന് ഇതുകാരണം സ്വീകാര്യത ലഭിച്ചില്ല. ഒരു പുതിയ ദൗത്യസംഘത്തെ മലബാറിലേക്ക് നിയോഗിക്കാൻ പാത്രിയർക്കീസിനോട് അപേക്ഷിച്ചുകൊണ്ട് ഇവാനിയോസും തോമാ 5ാമനും ചേർന്ന് ഒരു കത്ത് എഴുതി അയച്ചു. ഇവാനിയോസ് ഇതിനുപറമേ പാത്രിയർക്കീസിനും ആലെപ്പോയിലെ മെത്രാപ്പോലീത്തയായ ദിവന്നാസിയോസ് ശുക്ർ-അല്ലാഹ് ഖസാബ്ജിക്കും കത്തുകൾ എഴുതി അയച്ചു. ശുക്ർ-അല്ലാഹിനെ ഇന്ത്യയിലേക്ക് നിയോഗിക്കണമെന്ന് അദ്ദേഹം പാത്രിയർക്കീസിനോട് പ്രത്യേകം അഭ്യർഥിച്ചു.
🔶ഇന്ത്യയിലേക്ക്🔶
ഇവാനിയോസ് അൽ-അർഖുജ്യാന്യിയുടെയും തോമാ 5ാമന്റെയും കത്ത് ലഭിച്ച ഗീവർഗ്ഗീസ് 3ാമൻ പാത്രിയർക്കീസ് ശുക്ർ-അല്ലാഹിനെ ഇന്ത്യയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. പാത്രിയർക്കീസിന്റെ നിർദ്ദേശം അംഗീകരിച്ച ശുക്ർ-അല്ലാഹിനെ 1748 ഓഗസ്റ്റിൽ ആമീദിലെ പള്ളിയിൽവെച്ച് ബസേലിയോസ് ശുക്ർ-അല്ലാഹ് എന്ന പേരിൽ മഫ്രിയോനോ ആയി പാത്രിയർക്കീസ് വാഴിച്ചു. അവിടത്തെ മെത്രാപ്പോലീത്തയായിരുന്ന കൂറിലോസ് ഗൂർഗീസ് സാനി'അ ഇതിൽ പങ്കാളിയായി. മലബാറിലേക്ക് കൊണ്ടുപോകാൻ മൂറോൻ തൈലം, അവിടെ തോമാ 5ാമനെ മെത്രാനായി അഭിഷേകം ചെയ്ത് അദ്ദേഹത്തിന് കൈമാറാൻ വേണ്ടി സുസ്താതിക്കോൻ, അംശവടി, സ്ലീബാ എന്നിവയും പാത്രിയർക്കീസ് ശുക്ർ-അല്ലാഹിന് കൊടുത്തു. ശുക്ർ-അല്ലാഹിനെ ഇന്ത്യയിലേക്ക് അനുഗമിക്കാൻ വേറെ രണ്ട് മെത്രാപ്പോലീത്താമാരെയും സഹായികളെയും പാത്രിയർക്കീസ് ചുമതലപ്പെടുത്തിയിരുന്നു. ജറുസലേമിന്റെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ട ഗ്രിഗോറിയോസ് യുഹന്നയും മലബാറിനുള്ള മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ട ഗർഗാറിലെ സേവേറൂസ് യുഹന്നയും ആയിരുന്നു ആ രണ്ട് മെത്രാപ്പോലീത്തമാർ. ഇവരുടെ സഹായികളായി യഥാക്രമം കുർകുമോ ദയ്റോയിലെ യുഹന്നാ റമ്പാൻ, ആമീദിലെ അബ്ദൽ-നൂർ അസ്ലൻ കോറപ്പിസ്കോപ്പ എന്നിവരെയും നിയോഗിച്ചു. ഇവർ ബാഗ്ദാദിലെത്തി ദൗത്യസംഘത്തിന്റെ തലവനായ മഫ്രിയോനോ ശുക്ർ-അല്ലാഹിന്റെ വരവിനായി കാത്തിരുന്നു. അവിടെവെച്ച് ഇവരെല്ലാം അസുഖ ബാധിതരായി. ഇത് കാരണം കുറച്ചുനാൾ അവിടെ കഴിഞ്ഞ ശേഷം സേവേറൂസ് മെത്രാപ്പോലീത്തയും സഹായിയും അവിടെ നിന്ന് തിരിച്ചുപോയി. ഗ്രിഗോറിയോസ് യുഹന്നയും അദ്ദേഹത്തിൻറെ സഹായിയായ മൊസൂളുകാരൻ റമ്പാൻ യുഹന്നയും അവിടെ തുടർന്നു. അവർക്ക് മഫ്രിയോനോയെ കാത്ത് പതിനൊന്നു മാസത്തോളം അവിടെ കഴിയേണ്ടതായി വന്നു.
മെത്രാഭിഷേകം കഴിഞ്ഞ് ഓഗസ്റ്റ് 25ന് ആലെപ്പോയിലേക്ക് ശുക്ർ-അല്ലാഹ് മടങ്ങിയെത്തി. എന്നാൽ ഉടനെ തന്നെ അദ്ദേഹം രോഗബാധിതനായി. ഇതിനുമുമ്പും അദ്ദേഹം രണ്ടു മാസത്തോളം ഇതേ രോഗബാധ കാരണം ബുദ്ധിമുട്ടുകയായിരുന്നു. ഇക്കാലഘട്ടത്തിൽ അദ്ദേഹം വിവിധ കയ്യെഴുത്ത് പ്രതികൾ ശേഖരിക്കുന്നതിലും പുസ്തകങ്ങൾ എഴുതുന്നതിലും സമയം ചെലവഴിച്ചു. ഇതിനിടെ 1749 ഓഗസ്റ്റ് 15ന് പാത്രിയർക്കീസ് ഗീവർഗീസ് 3ാമൻ തോമാ 5ാമന് ഒരു കത്ത് എഴുതി അയക്കുകയും അതിൽ മലബാറിലേക്ക് വരുന്ന തന്റെ ദൗത്യസംഘത്തെ അനുസരിക്കണമെന്ന് അദ്ദേഹത്തോട് നിർദ്ദേശിക്കുകയും ചെയ്തു.: 94 ആലെപ്പോയിൽ നിന്ന് ബാഗ്ദാദിലേക്കുള്ള വഴി കൊള്ളക്കാരെ കൊണ്ടു നിറഞ്ഞതായിരുന്നു. അതുകൊണ്ട് വലിയ ഒരു സംഘം യാത്രക്കാരോടൊപ്പം മൃഗങ്ങൾ വലിക്കുന്ന വാഹനത്തിൽ യാത്ര ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. അതിനുവേണ്ടി 1750 ജനുവരി 7വരെ കാത്തിരിക്കേണ്ടതായി വന്നു. മഫ്രിയോനോ ശുക്ർ-അല്ലാഹിന്റെ വരവിന് മുന്നോടിയായി ബാഗ്ദാദിലേക്ക് ശുക്ർ-അല്ലാഹ് എന്നുപേരുള്ള ഒരു വൈദികനും ആമീദിലെ ശുക്ർ-അല്ലാഹ്, ഹിദായത്-അല്ലാഹ്, മൂസ, സെഖറിയാഹ് എന്നീ ശെമ്മാശന്മാരും അയയ്ക്കപ്പെട്ടു. അതിനുശേഷം മഫ്രിയോനോ ബാഗ്ദാദിലേക്ക് പുറപ്പെട്ടു. അദ്ദേഹത്തിൻറെ കൂടെ സഹായിയായ ഒരു ശെമ്മാശനും ആലെപ്പോയിലെ കോറപ്പിസ്കോപ്പ ഗീവർഗീസ് നീമത്-അല്ലാഹ് തുൻബുർഖിയും അന്തോൻ ശെമ്മാശനും ബാഗ്ദാദിലേക്ക് പോയി. ബാഗ്ദാദിൽ എത്തിച്ചേർന്ന അവർ നേരത്തേ അവിടെയെത്തിയ സംഘാംഗങ്ങളോടൊപ്പം അവിടെ നിന്ന് മെയ് 8ാം തീയതി ബസ്ര തുറമുഖത്ത് എത്തി. ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ വേണ്ടി ആരാധനാക്രമങ്ങളുടെ 46 കൈയ്യെഴുത്ത് പുസ്കങ്ങളും വസ്തുക്കളും അവർ കൂടെ കരുതിയിരുന്നു. ഡച്ചുകാരുടെ ഉടമസ്ഥതയിലുള്ള കപ്പലിലാണ് അവർക്ക് യാത്രാസൗകര്യം ലഭിച്ചത്. ജൂൺ 24ന് ബസ്രയിൽ നിന്ന് കപ്പൽ കയറിയ അവരുടെ സംഘം നീണ്ട കടൽയാത്രയ്ക്കൊടുവിൽ ഇന്ത്യയിലെ സൂറത്ത് തുറമുഖത്ത് എത്തി. തുടർന്ന് അവരുടെ കപ്പൽ കൊച്ചിയിലേക്ക് യാത്ര തുടർന്നു.
🔶മലബാറിലെ പ്രവർത്തനങ്ങൾ🔶
🔸മലബാറിലേക്കുള്ള ആഗമനം🔸
1751 ഏപ്രിൽ 23ന് ബസേലിയോസ് ശുക്ർ-അല്ലാഹ് മഫ്രിയോനോയും സംഘവും കൊച്ചി തുറമുഖത്ത് എത്തിച്ചേർന്നു. ഗീവർഗ്ഗീസ് പുണ്യവാന്റെ പെരുന്നാൾ ദിവസമായിരുന്നു അന്ന്. അവിടത്തെ ഡച്ച് ഉദ്യോഗസ്ഥർ അവരെ സ്വീകരിച്ചു. യാത്രയ്ക്ക് മുഴുവനായി അന്നത്തെ നിരക്കിൽ 9500 രൂപയിൽ അധികം ചിലവുവന്നു. അതിനാൽ അവരെ ഡച്ച് അധികാരികൾ മഫ്രിയോനോയെയും സംഘത്തെയും കൊച്ചി കോട്ടയിൽ പാർപ്പിച്ചു. തോമാ 4ാമനോ ഇവാനിയോസ് അൽ-അർഖുജ്യാന്യിയോ അവരെ സ്വീകരിക്കാൻ അവിടെ എത്തിയില്ല. എന്നാൽ അവരുടെ വരവിനെ കുറിച്ച് അറിഞ്ഞ് കാട്ടുമാങ്ങാട്ട് അബ്രഹാം റമ്പാന്റെ നേതൃത്വത്തിലുള്ള ഏതാനും സുറിയാനി പുരോഹിതർ കൊച്ചിയിൽ അവരെ സന്ദർശിച്ചു. തുടർന്ന് മഫ്രിയോനോ കൊച്ചിയിലേക്ക് വന്ന് തന്നെ സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് തോമാ 4ാമനും ഇവനിയോസിനും കത്തെഴുതി. ഇതിനു മറുപടിയായി മെയ് 2ന് തോമാ രണ്ട് വൈദികരെയും കുറച്ച് ആളുകളെയും അവിടേക്ക് അയച്ചു. ഇവാനിയോസ് അൽ-അർഖുജ്യാന്യിയെക്കുറിച്ചുള്ള പരാതികളുമായി ഒരു കത്തും അവരുടെ കൈവശം കൊടുത്തുവിട്ടിരുന്നു. പുത്തങ്കൂർ വൈദികരുടെ റോമൻ കത്തോലിക്കാ ശൈലിയിലുള്ള വേഷവിധാനങ്ങളും മറ്റും മാഫ്രിയോനോയുടെ സംഘത്തെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. അവർ റോമൻ കത്തോലിക്കാ രീതിയിൽ തലമുടി ഭാഗികമായി വടിച്ച ഒരു വൈദികന്റെ തല നിർബന്ധപൂർവ്വം പൂർണ്ണമായി ക്ഷുരകം ചെയ്തു. തോമായുടെ അഭ്യർഥന പ്രകാരം റമ്പാൻ യുഹന്നയെയും അന്തോൻ ശെമ്മാശനെയും തന്റെ കൈവശമുള്ള പുസ്തകങ്ങളുമായി മഫ്രിയോനോ പള്ളിക്കരയിലേക്ക് അയച്ചു. മഫ്രിയോനോയെ കണ്ടനാട്ടേക്ക് ക്ഷണിച്ചുകൊണ്ടുള്ള തോമായുടെ മറ്റൊരു കത്തുമായി മെയ് 6ന് അവർ കൊച്ചിയിൽ തിരിച്ചെത്തി. മൂന്ന് ആഴ്ചകൾക്കു ശേഷം മെയ് 14ന് ഇവാനിയോസ് മെത്രാപ്പോലീത്ത കൊച്ചിയിലെത്തി ശുക്ർ-അല്ലാഹിനെയും സംഘത്തെയും കണ്ടു. തോമാ 5ാമനെയും മലബാറിലെ സഭക്കാരെയും കുറിച്ച് കുറ്റങ്ങൾ മാത്രമായിരുന്നു അദ്ദേഹത്തിന് ദൗത്യസംഘത്തോട് പറയാൻ ഉണ്ടായിരുന്നത്. മലബാറിലെ സഭയിലെ ആളുകൾ പരിഹാസങ്ങളും മർദ്ദനങ്ങളും നേരിടാൻ അർഹരാണ് എന്ന ഇവാനിയോസിന്റെ പരാമർശം മഫ്രിയോനോയെ ചൊടിപ്പിച്ചു. അതിനാൽ ഇവാനിയോസിനെ എത്രയും വേഗം സിറിയയിലേക്ക് തിരിച്ചയയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡച്ച് അധികൃതരുമായി അദ്ദേഹം ചർച്ച നടത്തി. ഇതിനിടെ മഫ്രിയോനോ കൊച്ചി രാജാവിന്റെ അനുമതിയോടെ മട്ടാഞ്ചേരിയിൽ 475 രൂപയ്ക്ക് ഒരു സ്ഥലം വാങ്ങി. വിശുദ്ധ ഗീവർഗീസിന്റെ നാമധേയത്തിൽ അവിടെ ചെറിയ ഒരു പള്ളി പണികഴിപ്പിച്ചു. ഇവാനിയോസിനെ അവിടെ പാർപ്പിച്ചു. നവംബറിൽ മലബാറിൽ നിന്ന് കപ്പലുകൾ പുറപ്പെടുന്ന കൂട്ടത്തിൽ ഇവാനിയോസിനെ ഡച്ചുകാർ അദ്ദേഹത്തിൻറെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു പോയി. ഇവാനിയോസ് 2897 രൂപ ഡച്ചുകാർക്ക് കൊടുക്കാൻ ബാക്കിയുണ്ടായിരുന്നു. ആ കടവും മഫ്രിയോനോയ്ക്ക് വീട്ടേണ്ടതായിവന്നു.
🔸മാർത്തോമാ 5ാമന്റെ പ്രതികരണം🔸
കൊച്ചിയിൽ നേരിട്ടെത്തി മഫ്രിയോനോ ശുക്ർ-അല്ലാഹിനെയും കൂട്ടരെയും സന്ദർശിക്കുന്നതിൽ നിന്ന് തോമാ പലകാരണങ്ങൾ പറഞ്ഞ് ഒഴിവായിക്കൊണ്ടിരുന്നു. മലബാറിലേക്ക് വരുന്ന മെത്രാന്മാരുടെ യാത്ര കൂടി താൻ അടച്ചു കൊള്ളാം എന്ന് ഡച്ചുകാർക്ക് ഉറപ്പു കൊടുത്തിരുന്നു എങ്കിലും തോമാ 5ാമൻ അത് നിറവേറ്റാൻ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് മെയ് 16ന് ശുക്ർ-അല്ലാഹ് തോമായെ കൊച്ചിയിലേക്ക് ക്ഷണിച്ചുകൊണ്ട് മൂന്നാം വട്ടവും കത്തെഴുതി. എന്നാൽ ഇതിനോടും തോമാ അനുകൂലമായി പ്രതികരിച്ചില്ല. തോമ തങ്ങൾക്ക് ഉറപ്പുതന്ന പണം നൽകാതെ കബളിപ്പിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞ ഡച്ചുകാർ മഫ്രിയോനോയിൽ നിന്ന് പരാതി എഴുതിവാങ്ങി. മെയ് 22ന് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രണ്ട് ഉദ്യോഗസ്ഥരെയും കുറേ പട്ടാളക്കാരെയും പള്ളിക്കരയിലേക്ക് അയച്ചു അന്തോൻ ശെമ്മാശനും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ അപ്പോഴേക്കും തോമാ അവിടെനിന്ന് രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ഇതിൽ കുപിതരായ അവർ പള്ളി ആക്രമിക്കുകയും അവിടെ നിന്ന് കുറച്ച് സ്വത്തുക്കൾ തട്ടിയെടുക്കുകയും ചെയ്തു. ഇതറിഞ്ഞ നാട്ടുകാർ കൊച്ചി രാജാവിനോട് പരാതിപ്പെട്ടു. ഇതേ തുടർന്ന് കമ്പനി പട്ടാളക്കാരുടെയും ഉദ്യോഗസ്ഥരുടെയും നടപടിയിൽ ഖേദം പ്രകടിപ്പിക്കുകയും സ്വത്തുകൾ തിരിച്ചേൽപ്പിക്കുകയും ചെയ്തു. അവർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് മഫ്രിയോനോ ഡച്ച് അധികൃതരെ പിന്തിരിപ്പിച്ചു.
മഫ്രിയോനോ ബസേലിയോസ് ശുക്ർ-അല്ലാഹിന്റെ കത്തുകൾക്ക് മറുപടിയായി തോമാ 5ാമൻ ഡച്ചുകാർക്കുള്ള പണം അടച്ചു തീർക്കുന്നതിനെ പറ്റിയും മറ്റും വാഗ്ദാനങ്ങൾ കൊടുത്തുകൊണ്ടിരുന്നു. എന്നാൽ അതൊന്നും തന്നെ നടപ്പാക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അവസാനം ഡച്ചുകാർ തോമായെ പിടികൂടി നിർബന്ധപൂർവ്വം കടം തീർപ്പാക്കാൻ ഒരുങ്ങി. ഇത് മനസ്സിലാക്കിയ തോമാ ഉൾപ്രദേശങ്ങളിലേക്ക് മാറി താമസിച്ചുകൊണ്ടിരുന്നു. ഇതേത്തുടർന്ന് ജൂലൈ 3ന് വൈകുന്നേരം മഫ്രിയോനോയും സംഘവും കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. മട്ടാഞ്ചേരിയിൽ താമസിച്ചിരുന്ന എസ്സെഖിയേൽ ജവഹാറി എന്ന യഹൂദനും അവരോടൊപ്പം ഉണ്ടായിരുന്നു. അവർക്ക് ഹൃദ്യമായ യാത്രയയപ്പാണ് അവിടത്തെ ഡച്ച് അധികൃതർ നൽകിയത്. ഏതാനും ഡച്ച് ഉദ്യോഗസ്ഥരും കുറെ പട്ടാളക്കാരും അവരെ അനുധാവനം ചെയ്തിരുന്നു. അവർ പിറ്റേദിവസം തന്നെ കൊച്ചി രാജാവിനെ ചെന്ന് കാണുകയും പിന്തുണ തേടുകയും അദ്ദേഹത്തിന് ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.
മലബാറിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഭരണം നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടവനാണ് താൻ എന്ന് മഫ്രിയോനോ ബസേലിയോസ് ശുക്ർ-അല്ലാഹ് ഉറച്ചു വിശ്വസിച്ചിരുന്നു. അന്ത്യോഖ്യ പാത്രിയർക്കീസ് തോമാ 5ാമന് അയച്ച കത്തുകളിൽ മഫ്രിയോനോയെ അനുസരിക്കാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചിരുന്നു. തൻ്റെ കത്തുകളിൽ ശുക്ർ-അല്ലാഹ് സ്വയം വിശേഷിപ്പിച്ചിരുന്നത് "ഇന്ത്യയുടെ കാതോലിക്കോസ്" എന്നും "കിഴക്കിന്റെയും ഇന്ത്യയുടെയും കാതോലിക്കോസ് ആയിരിക്കുന്ന മഫ്രിയോനോ ശുക്ർ-അല്ലാഹ്" എന്നും ആയിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾക്ക് ഒന്നും തന്നെ വഴങ്ങിക്കൊടുക്കാൻ തോമാ തയ്യാറായിരുന്നില്ല. റോമൻ കത്തോലിക്കാ സഭാധികാരികളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ സാധുവായ മെത്രാൻ പട്ടം തരപ്പെടുത്തിയെടുക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹം ശുക്ർ-അല്ലാഹിനും അന്ത്യോഖ്യൻ ദൗത്യ സംഘത്തിനും എതിരായി പ്രചരണങ്ങൾ ആരംഭിക്കുകയും ചെയ്തു. അവർ സത്യവിശ്വാസത്തിന് വിരുദ്ധമായ പാഷണ്ഡതകൾ പ്രചരിപ്പിക്കുന്നവരാണ് എന്ന് പള്ളികൾ തോറും തോമാ പ്രചരിപ്പിച്ചുകൊണ്ടിരുന്നു.
🔸പള്ളികളിൽ നേരിട്ട് ഇടപെടുന്നു🔸
തോമാ 5ാമനും അന്ത്യോഖ്യൻ ദൗത്യസംഘവും തമ്മിലുള്ള ശീതസമരം ഇങ്ങനെ തുടർന്നുകൊണ്ടിരിക്കവേ കുറെ സുറിയാനി ക്രിസ്ത്യാനികൾ സ്വന്തം നിലയ്ക്ക് പ്രശ്നത്തിൽ ഇടപെടാൻ തീരുമാനിച്ചു. അവർ ശുക്ർ-അല്ലാഹിനെയും അന്ത്യോഖ്യൻ ദൗത്യ സംഘത്തെയും കണ്ടനാട്ടേക്ക് ആനയിച്ചു. എന്നാൽ അപ്പോഴേക്കും തോമാ അവിടെനിന്നും സ്ഥലം വിട്ടിരുന്നു. അദ്ദേഹം കോതമംഗലത്തേക്ക് മാറി താമസിച്ചു. ശുക്ർ-അല്ലാഹും സംഘവും തോമായെ അവിടെയും പിന്തുടർന്നു.
ഒക്ടോബർ 15ന് മഫ്രിയോനോയും സംഘവും തോമായുമായി ചർച്ച നടത്താൻ കോതമംഗലത്ത് എത്തി. എന്നാൽ അപ്പോഴേക്കും തോമാ അവിടെ നിന്നും സ്ഥലം വിട്ടിരുന്നു. അവസാനം ഡിസംബർ 2ാം തീയതി കോതമംഗലത്തേക്ക് എത്താം എന്ന് തോമാ സമ്മതിച്ചു. എന്നാൽ എന്നാൽ തോമ അതും നടപ്പാക്കാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ കുറെ ആളുകൾ നേരിട്ട് ചെന്ന് തോമായെ കോതമംഗലത്തേക്ക് കൊണ്ടുവന്നു. എന്നാൽ അദ്ദേഹം മഫ്രിയോനോ കഴിഞ്ഞിരുന്ന വലിയപള്ളിയിലേക്ക് പോകാതെ ചെറിയപള്ളിയിലേക്ക് ചെന്നു. ഇതറിഞ്ഞ മഫ്രിയോനോ റമ്പാൻ യുഹന്നയെ അവിടേക്ക് അയച്ചെങ്കിലും യാത്രാ ക്ഷീണം മൂലമുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി തോമാ അവിടെ തന്നെ തുടർന്നു. മൂന്ന് ദിവസം കഴിഞ്ഞിട്ടും തോമാ അങ്ങോട്ടേക്ക് വരാതായപ്പോൾ നാട്ടുകാരായ ഏതാനും ചില വൈദികരെ മഫ്രിയോനോ അദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചു. പാത്രിയർക്കീസിന്റെ നിയോഗപത്രം ആയ സുസ്താതിക്കോൻ പരസ്യമായി പ്രദർശിപ്പിക്കാതെ താനൊരു ചർച്ചയ്ക്ക് ഇല്ല എന്ന് തോമാ മറുപടി പറഞ്ഞു. 1751 ഒക്ടോബർ 23ന് കോതമംഗലം വലിയപള്ളിയിൽ വെച്ച് സുസ്താതിക്കോൻ വിശ്വാസികൾക്കായി അദ്ദേഹം പ്രദർശിപ്പിച്ചു. മഫ്രിയോനോ കോതമംഗലം വലിയപള്ളിയിൽ നിന്ന് റോമൻ കത്തോലിക്കാ അംശങ്ങൾ നീക്കം ചെയ്യുകയും ത്രോണോസിന് മുകളിൽ പടികളും മദ്ബഹക്ക് വിരിയും സ്ഥാപിക്കുകയും ചെയ്തു. ലത്തീൻ വൈദിക വേഷങ്ങൾക്ക് പകരം സുറിയാനി ഓർത്തഡോക്സ് ശൈലിയിലുള്ള വേഷവിധാനങ്ങൾ ധരിക്കാൻ വൈദികരെ നിർബന്ധിക്കുകയും ചെയ്തു. ഇതിലെല്ലാം തോമാ എതിർപ്പ് പ്രകടിപ്പിച്ചു. ഇതിനുശേഷം തോമായെ നേരിൽ കാണാൻ മഫ്രിയോനോ ചെറിയപള്ളിയിലേക്ക് പോയി. ഇത് മനസ്സിലാക്കിയ തോമാ അദ്ദേഹവും സംഘവും അവിടെ എത്തുന്നതിനു മുമ്പേ വലിയ പള്ളിയിൽ എത്തി. അങ്ങനെ മഫ്രിയോനോയുമായി കണ്ടുമുട്ടാതിരിക്കാൻ തോമാ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. മഫ്രിയോനോ ഇതിൽ വെച്ച് അധികൃതർക്കും കൊച്ചി രാജാവിനും പരാതിപ്പെട്ടു. അവരുടെ നിർദ്ദേശപ്രകാരം അദ്ദേഹം ഓശാന ഞായറിന്റെയും തുടർന്നുള്ള പീഡാനുഭവ ആഴ്ചയുടെയും ചടങ്ങുകളുടെ മുഖ്യകാർമികത്വം വഹിക്കാൻ കണ്ടനാട്ടേക്ക് മടങ്ങി. ഇതിനിടെ തോമാ കോതമംഗലം വലിയപള്ളിയിൽ മഫ്രിയോനോ സ്ഥാപിച്ച ത്രോണോസിന്റെ പടികളും മദ്ബഹാവിരിയും നീക്കം ചെയ്തു. എന്നാൽ അവിടുത്തെ വിശ്വാസികൾ തോമായുടെ ഈ നടപടിയെ എതിർക്കുകയും അവിടെ നിന്ന് പോയ ശേഷം അവ പുനഃസ്ഥാപിക്കുകയും ചെയ്തു.
അതേസമയം റോമൻ കത്തോലിക്കാ മെത്രാന്മാർ ആരും തന്നെ അക്കാലത്ത് മലബാറിൽ ഉണ്ടായിരുന്നില്ല. ഡച്ചുകാരുടെ ഇടപെടൽ ആണ് ഇതിന് കാരണമായത്. പോർച്ചുഗീസ് പദ്രുവാദോയുടെ കീഴിൽ ആയിരുന്ന കൊടുങ്ങല്ലൂർ അതിരൂപതയിലേക്കും കൊച്ചി രൂപതയിലേക്കും ഉള്ള മേൽപ്പട്ടക്കാരെ മലബാറിൽ പ്രവേശിക്കാനോ പ്രവർത്തിക്കാനോ ഡച്ചുകാർ അനുവദിച്ചിരുന്നില്ല. വരാപ്പുഴ വികാരി അപ്പസ്തോലിക്കാമാരെ മാത്രമാണ് റോമൻ കത്തോലിക്കാ മേൽപ്പട്ടക്കാരായി മലബാറിൽ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നത്. വികാരി അപ്പസ്തോലിക്കയായി വിളിക്കപ്പെട്ട ഫ്ലോറന്റിനൂസ് പാതിരിയെ ബിഷപ്പായി അഭിഷേകം ചെയ്യാൻ മലബാറിൽ കത്തോലിക്കാ മെത്രാന്മാർ ആരും ഉണ്ടായിരുന്നില്ല. അതിനാൽ അവിടെവെച്ച് ബിഷപ്പായി അവരോധിക്കപ്പെടാൻ അദ്ദേഹത്തിന് ബോംബെയിലേക്ക് പോകേണ്ടി വന്നു. നവംബർ 1751 വരെ മലബാറിലേക്ക് മടങ്ങാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഈ ഒഴിവും ശുക്ർ-അല്ലാഹിന് ഗുണം ചെയ്തു. ഇതുകൊണ്ട് അദ്ദേഹത്തിന്റെ അന്ത്യോഖ്യൻവൽക്കരണ ശ്രമങ്ങൾക്ക് പഴയകൂറ്റുകാരിൽ നിന്ന് കാര്യമായ എതിർപ്പ് ഉണ്ടായില്ല.
കണ്ടനാട് പള്ളിയിൽ പീഡാനുഭവ ആഴ്ചയുടെ ചടങ്ങുകളുടെ മുഖ്യകാർമികത്വം വഹിച്ച മഫ്രിയോനോ പെസഹാ വ്യാഴാഴ്ച ഏതാനും വൈദികരെയും ശെമ്മാശന്മാരെയും വാഴിച്ചു. 1752 ഏപ്രിൽ 30ന് ഉയർപ്പ് തിരുനാളിന്റെ പിറ്റേദിവസം റമ്പാൻ യൂഹന്നയെ, ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ, അദ്ദേഹം ഇവാനിയോസ് ക്രിസ്തോഫൊറോസ് എന്ന പേരിൽ ബിഷപ്പായി അഭിഷേകം ചെയ്തു. ഇതിനിടെ മെയ് മാസത്തിൽ തോമാ സ്വന്തം സഹോദരിയുടെ പൗത്രനെ ശെമ്മാശനായി അഭിഷേകം ചെയ്തിരുന്നു. ഏതാനം ദിവസങ്ങൾക്ക് ശേഷം ശുക്ർ-അല്ലാഹ് മട്ടാഞ്ചേരിയിലേക്കും പറവൂരേക്കും മറ്റ് ചില പള്ളികളിലേക്കും പോയി. അവിടെയെല്ലാം റോമൻ കത്തോലിക്കാ വൈദികരിൽ നിന്നും കടുത്ത എതിർപ്പാണ് അദ്ദേഹം നേരിട്ടത്. ഇതിനിടെ ഇവാനിയോസ് യൂഹാനോനെ കൊച്ചി രാജാവിന്റെ നിർദ്ദേശം അനുസരിച്ച് അദ്ദേഹം പള്ളിക്കരയിലേക്ക് അയച്ചു. ഇതിനുശേഷം ശുക്ർ-അല്ലാഹ് മുളന്തുരുത്തിയിലേക്ക് പോയി. അവിടെ വെച്ച് ഓഗസ്റ്റ് 3ാം തീയ്യതി യൊവാന്നീസ് ഹിദായത്തല്ലയുടെ ഓർമ്മപ്പെരുന്നാൾ നടക്കവേ കാട്ടുമാങ്ങാട്ട്